വി.പി.ജിതേഷ്
പാനൂര്‍(കണ്ണൂര്‍): മന്ത്രി കെ.പി.മോഹനന് യുഡിഎഫ് വിടാനൊരുങ്ങുന്നു. വീരേന്ദ്രകുമാറുമായി ഇതുസംബന്ധിച്ച് മോഹനന് പ്രാഥമിക ചര്‍ച്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയം നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്ന തിരിച്ചറിവാണ് മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ലീഡ് 13,420 ആയി വര്‍ദ്ധിച്ചതും പാനൂര്‍ നഗരസഭ, പന്ന്യന്നൂര്‍, കുന്നോത്തുപറമ്പ് പഞ്ചായത്തുകളില്‍ ജെഡിയു സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്-മുസ്ലീംലീഗ് കൂട്ടുകെട്ട് ശ്രമിച്ചതുമാണ് മന്ത്രി കെ.പി.മോഹനന്റെ മുന്നണിമാറ്റ ആലോചനയ്ക്ക് പിന്നില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3303 വോട്ടിനാണ് കെ.പി.മോഹനന് ജയിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 7,000 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. മുല്ലപ്പളളി രാമചന്ദ്രന് ജയിച്ച ലോകസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. 14,800 വോട്ടില്‍ നിന്നും ബിജെപി 22,032 ലേക്ക് കുതിച്ചു ചാടിയതും ജെഡിയുവിനെ ആശങ്കയിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സിറ്റിംഗ് സീറ്റ് കെ.പി.മോഹനന് നഷ്ടമാവുന്ന സാഹചര്യമാണെന്ന് ജെഡിയു നേതൃത്വം വിലയിരുത്തുന്നു. എല്‍ഡിഎഫ് നേതൃത്വം ജെഡിയു, ആര്‍എസ്പി എന്നിവരെ സ്വാഗതം ചെയ്തിട്ടുമുണ്ട്.
വയനാട്, പാലക്കാട് ജില്ലകളിലും ജെഡിയുവിനെ കോണ്‍ഗ്രസ് കാലുവാരിയിരുന്നു. ഇതു കാരണം വിരേന്ദ്രകുമാറും മുന്നണിമാറ്റത്തിന് എതിരു നില്‍ക്കില്ലെന്നാണ് കെ.പി.മോഹനന് പ്രതീക്ഷിക്കുന്നത്. പാലക്കാട് ലോക്സഭാ സീറ്റില്‍ എം.പി.വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തിയതിനു പിന്നിലും കോണ്‍ഗ്രസുണ്ടായിരുന്നു. മന്ത്രിയുടെ സഹോദരപുത്രനും സോഷ്യലിസ്റ്റ് യുവജനത സംസ്ഥാന സെക്രട്ടറിയുമായ പി.കെ.പ്രവീണിനെ പാനൂര്‍ നഗരസഭയില്‍ നിന്നും പരാജയപ്പെടുത്തിയത് മുസ്ലീംലീഗിലെ ഒരു വിഭാഗമാണെന്ന് ജെഡിയു ആരോപിക്കുന്നു. നഗരസഭയിലെ മറ്റൊരു വാര്‍ഡില്‍ കോണ്‍ഗ്രസ് പാലംവലിച്ചതിനാല് ജെഡിയു വനിതാസ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടിരുന്നു. കുന്നോത്തുപറമ്പ് പഞ്ചായത്തില്‍ ആദ്യപ്രസിഡണ്ട് സ്ഥാനം ജെഡിയുവില്‍ നിന്നും മാറ്റി കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ അവകാശമുന്നയിച്ചതും മന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. ജെഡിയു മുന്നണി വിടുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ പ്രസിഡണ്ട് സ്ഥാനം ആവശ്യപ്പെട്ടതിനു പിന്നില്ലെന്ന് വ്യക്തമാണ്. മുസ്ലീംലീഗിലെ പരിഹരിക്കപ്പെടാത്ത ഗ്രൂപ്പ്പോരും മുന്നണിമാറ്റത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്നാണെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. ഈ സാഹചര്യത്തില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പരാജയമുറപ്പാണെന്ന് മന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അധികാരമില്ലാതെ കെ.പി.മോഹനനും ജെഡിയുവിനും മണ്ഡലത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവും മുന്നണിമാറ്റ ചിന്തയ്ക്ക് അടിസ്ഥാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: