ആലപ്പുഴ: പന്ത്രണ്ട് വര്‍ഷത്തിനുശേഷം ആലപ്പുഴ നഗരസഭയില്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ചെയര്മാന് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത ശക്തമായി. പ്രമുഖ കൗണ്‍സിലറെ വെട്ടാന്‍ ചിലര്‍ സ്ത്രീ വിഷയം വരെ ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.
നഗരസഭയില്‍ ഐ ഗ്രൂപ്പിനാണ് പൂര്‍ണ മേധാവിത്വം. കഴിഞ്ഞതവണ പ്രതിപക്ഷ നേതാവായിരുന്ന തോമസ് ജോസഫിന്റെ പേരിനാണ് കോണ്‍ഗ്രസില്‍ പ്രഥമ പരിഗണനയെന്നാണറിയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ തന്നെ തോമസ് ജോസഫിന്റെ പേരില്‍ നഗരസഭാ ചെയര്മാന് സ്ഥാനത്തേക്കുയര്‍ന്നിരുന്നു. നേതൃത്വത്തിലെ പലര്‍ക്കും അദ്ദേഹത്തിനോട് താത്പര്യവുമുണ്ട്. ഐ ഗ്രൂപ്പിലെ മറ്റുചില പേരുകളും ചെയര്മാന് സ്ഥാനത്തേക്കായി വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്. അഡ്വ. ജി. മനോജ്കുമാര്‍, ബി. മെഹബൂബ്, ഇല്ലിക്കല്‍ കുഞ്ഞുമോന് തുടങ്ങിയവരുടെ പേരുകളും ചെയര്മാന് സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
അഞ്ചുതവണ നഗരസഭാ അംഗമായ ഇല്ലിക്കല്‍ കുഞ്ഞുമോന് മൂന്നുതവണ സ്വതന്ത്രനായും രണ്ടുതവണ കോണ്‍ഗ്രസ് അംഗമായുമാണ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പുകാലത്ത് എ ഗ്രൂപ്പുവിട്ട് ഐ ഗ്രൂപ്പിലെത്തിയ ബി. മെഹബൂബാകട്ടെ നാലാം തവണയാണ് നഗരസഭാംഗമാകുന്നത്. യുവ കൗണ്‍സിലറായ മനോജാകട്ടെ രണ്ടാം തവണയാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി അരക്കോടിയോളം രൂപ നഗരത്തിലെ വിവിധ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി ചിലവഴിച്ച് നേതാവിനെയാണ് ഒടുവില്‍ കാര്യംകണ്ട ശേഷം കറിവേപ്പില പോലെ തള്ളിക്കള്ളയാന്‍ ശ്രമിക്കുന്നത്.
ഇതിനായി സ്ത്രീവിഷയം വരെ ഉയര്‍ത്തികൊണ്ടു വരാനുള്ള നീക്കങ്ങളും അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു. എ ഗ്രൂപ്പും, ഐ ഗ്രൂപ്പിലെ യുവ അഭിഭാഷക നേതാവ് അടക്കമുള്ളവരും ഇതിന് പിന്നിലുണ്ടെന്നാണ് വിവരം. വൈസ് ചെയര്മാന് സ്ഥാനം കോണ്‍ഗ്രസിനോ മുസഌം ലീഗിനോ എന്നത് സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.
ആലപ്പുഴയിലെ 52 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസ്-22, മുസഌംലീഗ്-3, കേരളാകോണ്‍ഗ്രസ് മാണി-1, എല്‍ഡിഎഫ്-19, ബിജെപി-4, പിഡിപി-2, സ്വതന്ത്രന്-1 എന്നിങ്ങനെയാണ് കക്ഷിനില. ജില്ലയില്‍ യുഡിഎഫ് വിജയിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ 14നുശേഷം പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ കൂടി തീരുമാനിക്കുമെന്നാണ് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പറഞ്ഞു.
ജില്ലയില്‍ 17 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. എട്ട് പഞ്ചായത്തുകളില്‍ ഇടതുവലതുമുന്നണികള് തുല്യശക്തിയാണ്. ഇവിടെ മിക്കവാറും ഭാഗ്യമാകും ഭരണാധികാരികളെ തീരുമാനിക്കുക. വ്യാഴാഴ്ചയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ. 18നും 19നുമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: