കൊച്ചി: ശബരിമലയിലേക്കുള്ള മുഴുവന്‍ റോഡുകളും സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ഹൈടെക് ആക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. 17 റോഡുകളില്‍ ഗ്യാരന്റിയോടെ ഹെവി മെയിന്റനന്‍സ് പൂര്‍ത്തിയായിട്ടുണ്ടെന്നും മറ്റുറോഡുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതുവരെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കും.
നിലവില്‍ ശബരിമല, അനുബന്ധ റോഡുകള്‍ 100 ശതമാനം കുഴിവിമുക്തമാക്കി. ശബരിമല റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 115 കിലോമീറ്റര്‍ റോഡുകള്‍ ഗതാഗതയോഗ്യമായി.
മണ്ണാറക്കുളഞ്ഞി – പമ്പാ റോഡിലും, മുണ്ടക്കയം എരുമേലി റോഡിലും സുരക്ഷാജോലികളും പൂര്‍ത്തിയായി. കഴക്കൂട്ടം – തൈക്കോട് റോഡും വെഞ്ഞാറമൂട് – ചെങ്ങന്നൂര്‍ റോഡും അറ്റകുറ്റപ്പണികള്‍ കഴിഞ്ഞു. കോട്ടയം മുതല്‍ മൂവാറ്റുപുഴ വരെയും പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെയും ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തികള്‍ 90 ശതമാനം കഴിഞ്ഞതായും പൊതുമരാമത്ത് വകുപ്പ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: