ആലപ്പുഴ: അഞ്ചു വര്‍ഷമോ അതിലധികമോ നികുതി കുടിശ്ശിക ഉള്ള മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷാ, ടാക്സി തുടങ്ങിയ എല്ലാത്തരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 2014 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക നികുതി അടച്ചു തീര്‍ക്കുതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പൊതുജനങ്ങളുടെ താല്പര്യാര്ത്ഥം 2015 ഡിസംബര്‍ 31 വരെ നീട്ടി.
ഇതനുസരിച്ച് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ചു വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും ഒറ്റത്തവണ നികുതിയായി അടച്ചാല്‍ ഇവയുടെ 2014 ഡിസംബര്‍ 31 വരെയുള്ള എല്ലാ നികുതി കുടിശ്ശികയും എഴുതിത്തള്ളുന്നതാണ്. ഇത്തരത്തില്‍ നികുതി കുടിശ്ശിക അടക്കുന്നതിന് വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, വെല്‍ഫെയര്‍ ഫണ്ട് അടച്ച രസീത് തുടങ്ങിയ രേഖകളൊന്നും ഹാജരാക്കേണ്ടതില്ല.
മുന്‍പ് തങ്ങളുടെ കൈവശം ഉണ്ടായിരുന്ന വാഹനം മറ്റാര്‍ക്കെങ്കിലും വിറ്റുകഴിഞ്ഞ ശേഷം പേര് മാറ്റാതിരിക്കുകയോ വാഹനം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയോ വാഹനത്തെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റ് പരിശോധിച്ച് വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശ്ശിക ഉണ്ടെ് ഉറപ്പുവരുത്തുപക്ഷം മേല്പറഞ്ഞ സൗകര്യം ഉപയോഗപ്പെടുത്താവുന്നതും ഭാവിയില്‍ ഉണ്ടാകാവുന്ന റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാവുന്നതുമാണ്.
മാത്രമല്ല പ്രസ്തുത വാഹനത്തെ സംബന്ധിച്ച് വാഹന ഉടമക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ 100 രൂപ മുദ്ര പത്രത്തില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുകയാണെങ്കില്‍ വാഹനത്തിന് ഭാവിയില്‍ ഉണ്ടാകാവുന്ന നികുതി ബാധ്യതയില്‍ നിന്നും വാഹന ഉടമകളെ ഒഴിവാക്കുതാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: