മട്ടാഞ്ചേരി: മട്ടാഞ്ചേരി ദീപാവലി ആഘോഷ തിമര്‍പ്പില്‍. സ്വര്‍ണ്ണത്തിന്റേയും, വര്‍ണ്ണത്തിന്റെയും, ഓഹരികച്ചവടത്തിന്റേയും, മധുരപലഹാരത്തിന്റേയും സാന്നിധ്യം കൊണ്ട് ആഘോഷത്തിന് വൈവിധ്യത ഏറെയാണ് ദീപാവലി ആഘോഷത്തിന്്. കേരളത്തിലെ ആഘോഷം ഗുജറാത്തി , ഉത്തരേന്ത്യന്‍ തെരുവുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും നടക്കുന്നത്. മട്ടാഞ്ചേരിയിലെ ഗുജറാത്തി തെരുവ് വര്‍ണ്ണവിസ്മയവും, പ്രഭാപൂരിതവുമായ വൈദ്യുത വിളക്കുകള്‍ കൊണ്ട് അലംകൃതമാണ്. ധന് തെരസ് എന്ന പരിപാടി തിങ്കളാഴ്ച ആചാരിച്ചു.
ദീപാവലി ഗുജറാത്തികള്‍ക്ക് പുതിയവര്ഷമാണ്. ഇന്ത്യയില്‍ ഏറ്റവും ഐശ്വര്യദായകമായ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. ഗുജറാത്തികള്‍ തിങ്ങിപാര്‍ക്കുന്ന മട്ടാഞ്ചേരിയിലെ തെരുവുകള്‍ ചായം പൂശി ഗുജറാത്തിന് സമാനമാക്കി. വീടുകളിലേക്ക് ഒരുഗ്രാം മുതല്‍ ഒരുപവന്വരെ ആഭരണങ്ങള്‍ വാങ്ങിയത് തിങ്കളാഴ്ചയാണ്.
ഗുജറാത്തില്‍ ദീപാവലി സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മിദേവിയുടെ വരവിനെയാണ് സൂചിപ്പിക്കുന്നത്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദീപാവലി ശ്രീരാമന്റെ പേരിലുള്ള ഉത്സവമാണ്. ബാംഗാളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ദീപാവലിയുടെ ഐതിഹ്യം നരകാസുരവധവുമായി ബന്ധപ്പെട്ടതാണ്. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം ശ്രീരാമന് തിരിച്ചെത്തിയതും ഇതേ ദിവസമാണെന്ന് ഐതിഹ്യം. രാവണവധത്തിനും വനവാസത്തിനും ശേഷം, തിരിച്ചെത്തിയ ശ്രീരാമനെ സ്വീകരിക്കാന്‍ വേണ്ടി അയോധ്യയിലെ ജനങ്ങള്‍ നാടാകെ ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിച്ചുവെന്നാണ് ഐതിഹ്യം. മട്ടാഞ്ചേരിയില്‍ പടക്കം പൊട്ടിച്ചും,വര്‍ണ്ണ പൂക്കുട നിരത്തിയും, ദീപാലങ്കാരങ്ങള്‍ തെളിയിച്ചും ദീപാവലി ആഘോഷം പൊടിപൊടിക്കുമ്പോള്‍ തൊട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ അതിന്റെ അലയൊലികള്‍ ഉയര്‍ന്നുകഴിഞ്ഞു. പുതുവര്‍ഷദിനത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളേയും വീട്ടിലെത്തി പുതുവത്സരാശംസകള്‍ നേരുന്നുണ്ട്.
ഗുജറാത്തി ഭാഷയില്‍ സാല്മുബാറക്. ദീപാവലിദിനങ്ങളില് മധുരപലഹാരങ്ങളുടെ വിതരണമാണ് മറ്റൊരുപ്രത്യേകത. ജിലേബി, ലഡു, മൈസൂര്പാക്ക്്, പാല്‍പേഡ, കശുവണ്ടി, നെയ്്, പഞ്ചസാര, വിലകൂടിയ മധുരപലഹാരമായ മാവ് ചേര്‍ത്ത ബര്‍ഫി തുടങ്ങി വ്യാപകമായ ശേഖരമാണ് മട്ടാഞ്ചേരിയിലെ മാര്‍ക്കറ്റിലുള്ളത്. ജില്ലയില്‍ ഒരിടത്തും കിട്ടാത്ത ദീപാവലി മധുരപലഹാരവങ്ങള് വാങ്ങാന്‍ മട്ടാഞ്ചേരിയിലെ ഗുജറാത്തി റോഡിലുള്ള കടകളില്‍ വന്‍ തിരക്കാണ്. വെളിച്ചെണ്ണ, കുരുമുളക്, തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ മുഹൂര്ത്തകച്ചവടവും ,ഓഹരികളുടെ മുഹൂര്‍ത്തകച്ചവടം ഇന്നലെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: