തിരുവനന്തപുരം: ദീപാവലിയുടെ അവധിയില്‍ തലസ്ഥാനനഗരിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഠിനാദ്ധ്വാനം. മലയാളികള്‍ക്കാകെ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍. മുഖ്യമന്ത്രിയുടെയും കെ.എം. മാണിയുടെയും പി.ജെ. ജോസഫിന്റെയും ഔദ്യോഗികവസതികള്‍ കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പിത്തലാട്ടങ്ങള്‍ക്ക് വേദിയായി. മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നണി നേതാക്കളും കേരളാ കോണ്‍ഗ്രസിന്റെ തീരുമാനമറിയാന്‍ ഒരുദിവസം മുഴുവന്‍ കാത്തുനിന്നു. മന്ത്രിസഭയുടെ ആയുസ്സെണ്ണി മന്ത്രിമാരും നേതാക്കളും ക്ലിഫ് ഹൗസില്‍ കാത്തിരുന്നിട്ടും വെളുത്തപുക കാണാന്‍ ഏറെ വൈകി.
രാവിലെ 9.00 മണി: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഘടകകക്ഷിമന്ത്രിമാര്‍ ഓരോരുത്തരായി. യുഡിഎഫ് നേതൃയോഗത്തിനായിരുന്നു തീരുമാനം. കേരള കോണ്‍ഗ്രസ് മന്ത്രിമാരെത്തിയില്ല.
9.10: കോടതി പരാമര്‍ശത്തിനെതിരെ നിയമപരമായ സാധ്യത പരിശോധിച്ച് മാണി നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. പരാമര്‍ശം നീക്കാന്‍ ഹര്‍ജിക്കാര്യം ചര്‍ച്ച ചെയ്തു. സുപ്രീംകോടതിയില്‍ പോകേണ്ടെന്ന് നിയമോപദേശം.
11.00: കേരള കോണ്‍ഗ്രസ് യോഗം. മാണിയും ജോസഫും രണ്ടുതട്ടില്‍. രാജിയല്ലാതെ വഴിയില്ലെന്ന് ജോസഫ് വിഭാഗം. പാര്‍ട്ടിയുടെ പിന്തുണ വേണമെന്ന് മാണി. എട്ട് എംഎല്‍എമാരില്‍ അഞ്ചുപേര്‍ മാണിക്കൊപ്പം.
11.15: യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. മുഴുവന്‍ ഘടകകക്ഷികളും മാണിയുടെ രാജി ആവശ്യപ്പെട്ടു. യുഡിഎഫ് യോഗം ചേരാനാകുന്നില്ല. മാണിയുടെ രാജിക്ക് ശക്തമായി ലീഗും ജെഡിയുവും ആര്‍എസ്പിയും.
11.40: സ്ഥിതിഗതികള്‍ വിലയിരുത്തി കെപിസിസി പ്രസിഡന്റ്. എല്ലാം കാത്തിരുന്നു കാണുകയെന്ന് വി.എം. സുധീരന്.
12.00: മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം കെ.എം. മാണിയെ അറിയിച്ചു. സര്‍ക്കാര്‍ താഴെപ്പോയാലും മാണി രാജിവയ്ക്കണമെന്ന് ഘടകകക്ഷികള്‍. കേരള കോണ്‍ഗ്രസ് (എം) ഒഴികെ കക്ഷികള്‍ ഒറ്റക്കെട്ട്.
ഉച്ചയ്ക്ക് 3.00 മണി: മാണിക്ക് രാജിയ്ക്ക് ഒരുദിവസംകൂടി നല്കാന് യുഡിഎഫില്‍ ധാരണയെന്ന് റിപ്പോര്‍ട്ട്.
3.14: മാണി കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചു.
3.30: മാണിയുടെ രാജി പ്രഖ്യാപനം നാലുമണിക്കു ശേഷമുള്ള യുഡിഎഫ് യോഗം കഴിഞ്ഞെന്ന് അറിയിപ്പ്.
3.45: ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍ പി.ജെ. ജോസഫ് രാജിയ്ക്കില്ലെന്ന് അറിയിച്ചു.
3.50: സമ്മര്‍ദ്ദം മൂലമല്ലെന്നും രാജി വ്യക്തിപരമായ തീരുമാനമെന്നും മാണി. തീരുമാനം ജോസഫിന്റെ മനസ്സാക്ഷിക്ക് വിടുന്നുവെന്ന് മാണി വിഭാഗം.
4.00: കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗം കഴിഞ്ഞു.
4.15: തീരുമാനമെടുക്കാന്‍ മാണിയെയും ജോസഫിനെയും ചുമതലപ്പെടുത്തിയെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും സി.എഫ്. തോമസ്. രാജി ആവശ്യം പി.ജെ. ജോസഫ് തള്ളി. യോഗത്തില്‍ തര്‍ക്കം. തീരുമാനം ജോസഫിന്റെ മനസ്സാക്ഷിക്ക് വിടുന്നുവെന്ന് മാണി വിഭാഗം.
4.30: മാണിയുടെ വസതിയില്‍ നിന്ന് പി.ജെ. ജോസഫ് സ്വന്തം വസതിയിലേക്ക്. ഒപ്പം നില്ക്കുന്ന എംഎല്‍എമാരുമായി കൂടിയാലോചന.
5.30: മന്ത്രി കെ.സി. ജോസഫ് മന്ത്രി ജോസഫിന്റെ വസതിയിലേക്ക്. അരമണിക്കൂറിലധികം രഹസ്യചര്‍ച്ച.
5.45: ജോസഫ് ഗ്രൂപ്പ് നേതാവ് ആന്റണി രാജു മന്ത്രി മാണിയുടെ വസതിയിലേക്ക്.
7.00: ക്ലിഫ് ഹൗസില്‍ പിന്നെയും നേതാക്കളുടെ കാത്തിരിപ്പ്.
7.30: താനും രാജിവയ്ക്കുമെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്. കേരള കോണ്‍ഗ്രസ് പിളരുമെന്ന സംശയം ശക്തിപ്പെട്ടു.
8.05: കെ. എം. മാണി മാധ്യമങ്ങള്‍ക്കു മുന്നില്‍ രാജി പ്രഖ്യാപിച്ചു. ഒപ്പം ഉണ്ണിയാടനും രാജി തീരുമാനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: