എരുമേലി: കഞ്ചാവ് കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചന്ദനക്കടത്തിന് ഇടനില നിന്ന ആളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോച്ചേരിയില്‍ ആനൂപ് ആന്റണി(21)യെയാണ് വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. പാമ്പാടിയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന അനൂപിനെ രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാറില്‍ നിന്നും ചന്ദനമരം മുറിച്ച് പാലക്കാട് വില്ക്കാന് ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് അനൂപിന്റെ സുഹൃത്തുക്കളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചന്ദനമരം കടത്തുവാന്‍ ഇടനിലക്കാരനായി നിന്ന അനൂപിനെ അറസ്റ്റ് ചെയ്തത്. എരുമേലി പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം.ഡി. ശ്രീകാന്ദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശര്‍മ്മ, ഡ്രൈവര്‍ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അനൂപിനെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: