ന്യൂദല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കര്‍ മരിച്ചത് പൊളോണിയം പോലുള്ള വിഷം ഉള്ളില്‍ ചെന്നല്ലെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ റിപ്പോര്‍ട്ട്.
പൊളോണിയമോ അതുപോലെ റേഡിയോ ആക്ടീവതയുള്ള മറ്റെന്തെങ്കിലുമോ ഉള്ളില്‍ ചെന്നല്ല സുനന്ദയുടെ മരണം. എഫ്ബിഐയുടെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ട് കിട്ടിയശേഷം അത് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കട്ടെ. അതിനു ശേഷം കൃത്യമായ വിവരം പറയാം. ദല്‍ഹി പോലീസ് മേധാവി ബിഎസ് ബാസി പറഞ്ഞു. പൊളോണിയം പോലുള്ള വിഷം ചെന്നാണ് മരണമെങ്കില്‍ അത് കണ്ടെത്താന്‍ ഭാരതത്തില്‍ സംവിധാനം ഇല്ലാത്തതിനാലാണ് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐക്ക് സുനന്ദയുടെ ശാരീരിക സ്രവങ്ങള്‍ പരിശോധനയ്ക്കവ് അയച്ചു നല്‍കിയത്.
2014 ജനുവരി 17നാണ് സുനന്ദയെ ദല്‍ഹിയില്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂരിന് പാക്പത്രപ്രവര്ത്തക മെഹര്‍ തരാറുമായി ബന്ധമുണ്ടെന്നതിനെച്ചൊല്ലി തരൂരും സുനന്ദയും തമ്മില്‍ വഴക്ക്ഉണ്ടായിരുന്നു. അന്ന് രാത്രിയിലാണ് സുനന്ദ മരിച്ചത്. അവരുടെ ദേഹത്ത് കുത്തിവച്ചതിന്റെയടക്കം നിരവധി പാടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: