കോഴിക്കോട്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് കോര്പറേഷന് കൗണ്‍സില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ . ടാഗോര്‍ സെന്റിനറി ഹാളില്‍ 12 ന് രാവിലെ 11.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എഴുപത്തിയഞ്ച് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരും അന്നേദിവസം ചുമതലയേല്‍ക്കും.
നാളെയാണ് സത്യപ്രതിജ്ഞയെങ്കിലും മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവിയുടെ കാര്യത്തില്‍ സിപിഎമ്മില്‍ തീരുമാനമായിട്ടില്ല. വി.കെ.സി മമ്മദ് കോയ ആണ് മേയര്‍ സ്ഥാനാര്‍ത്ഥിയെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തോട്ടത്തില്‍ രവീന്ദ്രനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഉയര്‍ന്നുവരുന്ന അഭിപ്രായം. അഞ്ചു തവണ കൗണ്‍സിലറും, ഒരു തവണ മേയറും ഡെപ്യൂട്ടി മേയറുമായി തോട്ടത്തലിന് മേയറായി പരിണഗണിക്കേണ്ടതില്ലെന്നാണ് എളമരം കരീം വിഭാഗത്തിന്റെ അഭിപ്രായം. എളമരം കരീം വിഭാഗത്തിന് വി.കെ.സിയെ മേയറാക്കണമെന്ന അഭിപ്രായമാണുള്ളത്. അത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്നും നിലവില്‍ ഇടതുപക്ഷത്തെ സഹായിച്ച ന്യൂനപക്ഷ വോട്ട് ധ്രുവീകരണം മുന്നണിയെ സഹായിക്കുമെന്നുമാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ വി.കെ.സിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് തോട്ടത്തിലിനെ മേയറാക്കാമെന്ന് മറുവിഭാഗം വാദിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍ പദവികള്‍ ഇരുസമുദായങ്ങള്ക്കായി വീതം വെയ്ക്കുക എന്ന പതിവ് രീതിയാണ് സിപിഎം പാലിക്കുന്നതെങ്കില്‍ ബാബു പറശ്ശേരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വി.കെ.സി മേയറുമാകും. കോര്‍പ്പറേഷനിലെ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്കും തര്‍ക്കം നിലനില്‍ക്കുകയാണ്. എം. രാധാകൃഷ്ണന്, അനിതരാജന്‍ എന്നിവരാണ് നിലവില്‍ വിജയിച്ച സ്ഥിരസമിതി ചെയര്മാന്മാര്. ഇവരെ മാറ്റി പുതുമുഖങ്ങള്‍ക്ക് സ്ഥാനം നല്‍കണമെന്നാണ് എല്‍ഡിഎഫില്‍ ഉയര്‍ന്നു വരുന്ന വാദം. എന്നാല്‍ പരിചയമുള്ള നേതാക്കള്‍ക്ക് സ്ഥാനം നല്‍കണമെന്ന് സിപിഎമ്മി ലെ മറുഭാഗവും വാദിക്കുന്നു. സിപിഐക്ക് ഒരു കൗണ്‍സിലര്‍ മാത്രമേ ഉള്ളൂവെങ്കിലും മുന്നണയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയില്‍ സുപ്രധാനമായ സ്ഥാനം നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എം.എം.പത്മാവതിയെയാണ് പരിഗണിക്കുന്നത് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനവും കോര്‍പ്പറേഷനിലെ സ്ഥിരം സമിതി ചെയര്മാന് സ്ഥാനവുംകൊണ്ട് സിപിഐ തൃപ്തിപ്പെടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: