മാലെ: മാലെദ്വീപില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റിനെതിരായ വധശ്രമത്തെ തുടര്‍ന്ന് കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് മാലെദ്വീപില്‍ മുപ്പതു ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാലെദ്വീപ് ആഭ്യന്തരമന്ത്രി ഉമര്‍ നസീര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
30 ദിവസത്തേക്ക് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഒരാഴ്ച കഴിഞ്ഞപ്പോള്‍ പിന്‍വലിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.
നിലവില്‍ രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങളും സ്ഥിതിയും മെച്ചപ്പെട്ടതിനാലാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനു പുറമേ നിയന്ത്രണങ്ങള്‍ വിനോദ സഞ്ചാരമേഖലയെ പ്രതികൂലമായി ബാധിച്ചതും അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ കാരണമായി.
മാലെദ്വീപ് പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് കഴിഞ്ഞ നാലിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: