ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിദിന സന്ദര്‍ശനത്തിന് ഇന്ന് ബ്രിട്ടനിലേക്ക് പുറപ്പെടും. ഒരു വ്യാഴവട്ടത്തിനു ശേഷം ബ്രിട്ടന് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. മൂന്നു ദിവസവും തിരക്കിട്ട പരിപാടിയാണ് മോദിക്കുള്ളത്.
ഇന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും മോദിയും കൂടിക്കാഴ്ച നടത്തുക. അഫ്ഗാന്, പാക് അവസ്ഥ, ഭീകരതയ്ക്ക് എതിരായ പോരാട്ടം തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യും.
കാമറൂണുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം പാര്‍ലമെന്റ് സ്ക്വയറിലെ ഗാന്ധിജിയുടെ പ്രതിമ സന്ദര്‍ശിക്കും. തുടര്‍ന്ന് പാര്‍ലമെന്റിന്റെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്തുള്ള പ്രത്യേക സമ്മേളനമാണ് ഇത്.
ബ്രിട്ടനിലെ പ്രമുഖ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തുന്ന മോദി മെയ്ക്ക് ‘ഇന്‍ ഇന്ത്യ’ പദ്ധതിയാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. 13ന്വാറിക് യൂണിവേഴ്സിറ്റി സന്ദര്‍ശിക്കും. അന്ന് വൈകിട്ടാണ് ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയത്തില്‍ പ്രവാസി ഭാരതീയരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോദി ജനപ്രതിനിധി സഭയുടേയും പ്രഭുസഭയുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
എലിസബത്ത് രാജ്ഞിക്ക് ഒപ്പം ബക്കിംഗ്ഹാം കൊട്ടാരത്തില്‍ അത്താഴ വിരുന്നാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു പരിപാടി. നവംബര്‍ 13നായിരിക്കും അത്താഴവിരുന്ന്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാര്‍ നിര്‍മ്മാണ ഫാക്ടറിയും മോദി സന്ദര്‍ശിക്കും. 14ന് ലണ്ടനിലെ ഡോ. അംബേദ്കര്‍ മ്യൂസിയം ഉദ്ഘാടനം ചെയ്യും. കന്നട കവി ബസവേശ്വരന്റെ പ്രതിമ അനാച്ഛാദനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: