ചേര്‍ത്തല: കോണ്‍ഗ്രസിന്റെ പരാജയം, പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി. പാര്‍ട്ടിയുടെ അടിത്തറയിളക്കിയ പരാജയത്തിന് കാരണം സംഘടനയിലെ അനൈക്യവും നേതാക്കളുടെ അധികാര മോഹവുമാണെന്നാണ് വിലയിരുത്തല്‍. ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളിലെ കനത്ത പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയിലെ ചേരിപ്പോര് മറനീക്കി പുറത്തുവന്നു.
ഗ്രൂപ്പുകളുടെ പേരിലും നേതാക്കളുമായി അടുത്ത ബന്ധം പുലര്ത്തുവരെയും സ്വന്തക്കാരെയും സ്ഥാനാര്‍ത്ഥികളാക്കിയതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ തീര്‍ത്തും അവഗണിച്ചതും കനത്ത തോല്‍വിക്കു കാരണമായി. അര്‍ഹതപ്പെട്ട നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സീറ്റ് നിഷേധിക്കപ്പെട്ടു. ജനപിന്തുണയുള്ള പ്രവര്‍ത്തകരില്‍ പലരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായില്ല. ഇവരില്‍ ചിലര്‍ വിമതരായി രംഗത്തുവതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. സീറ്റ് ലഭിക്കാത്ത പലരും രഹസ്യമായി വോട്ടുകള്‍ മറ്റു സ്ഥാനാര്‍ഥികള്‍ക്ക് മറിച്ചു നല്കുവാന് പ്രവര്‍ത്തിച്ചതായും സൂചനയുണ്ട്.
പ്രചരണ സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ ചിലനേതാക്കള്‍ വിമതപ്രവര്‍ത്തനം നടത്തിയതായും പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുണ്ട്. കാലങ്ങളായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു പലവാര്‍ഡുകളിലും നേതാക്കള്‍ അധികാര മോഹത്തിന്റെ പേരില്‍ കാലുവാരിയതായും ആരോപണമുണ്ട്. പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ മുന്നില്‍നിന്നു നയിക്കാന്‍ ചുമതലപ്പെട്ട നേതാക്കളില്‍ പലരും മത്സരിച്ചതും പാര്‍ട്ടിയുടെ തോല്‍വിക്ക് ആക്കംകൂട്ടി.
പാര്‍ട്ടിയെ മറന്ന് മത്സരിച്ച പ്രമുഖ നേതാക്കള്‍ എട്ടുനിലയില്‍ പൊട്ടിയതും നാണക്കേടായി. നിലവില്‍ ഭരണം നടത്തിയിരുന്ന പഞ്ചായത്തുകളും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും കൈവിട്ടു പോകുന്നതിന് കാരണമായത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാകപ്പിഴയും യോഗ്യതയും ജനപിന്തുണയില്ലാത്തവരെയും സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചതുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കള്‍ തങ്ങള്‍ക്ക് അനുഭാവമുള്ളവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തിയത് പാര്‍ട്ടിക്ക് വന്‍തിരിച്ചടിയായി.സിപിഎമ്മും സിപിഐയും എതിരായി മത്സരിച്ച വയലാര്‍ പഞ്ചായത്തില്‍ പോലും ഭരണം പിടിക്കാന്‍ കഴിയാതെ വന്നത് കോഗ്രസിനുള്ളിലെ അന്തച്ഛിദ്രമാണ് ചൂണ്ടിക്കാണിക്കുന്നത്. കൈവശമിരുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇവിടെ നഷ്ടപ്പെട്ടു. പാര്‍ട്ടി അധികാരത്തിലിരുന്ന തണ്ണീര്‍മുക്കം, തുറവൂര്‍, തൈക്കാട്ടുശേരി, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളില്‍ തുടര്‍ ഭരണം ലഭിക്കാതിരുതിന് കാരണമായതും നേതാക്കളില്‍ ചിലരുടെ തന്പ്രമാണിത്വവും പാര്‍ട്ടി വിരുദ്ധ നിലപാടുകളുമാണെന്നാണ് അണികളില്‍ ഒരുവിഭാഗം പറയുന്നത്്.
തുറവൂരില്‍ ജില്ലാനേതാവ് മുന്‍കൈയെടുത്ത് മത്സരിപ്പിച്ച സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ പരായജപ്പെട്ടത് പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: