പന്തളം: കുളനടയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണത്തിലെത്താന്‍ സിപിഎം അണിയറ നീക്കം നടത്തുന്നതായി സൂചന. കുളനടയില്‍ 7 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റ് പദവിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. എല്‍ഡിഎഫ്5, യുഡിഎഫ് 4 ബിജെപി 7 എന്നതാണ് കുളനടയിലെ കക്ഷിനില. മൂന്നാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്രയായി ജയിച്ച സൂസമ്മയെ കോണ്‍ഗ്രസ് കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റ് ആക്കാനുള്ള അണിയറനീക്കങ്ങള്‍ നടക്കുന്നത്. സിപിഎമ്മിന് പഞ്ചായത്ത് ഭരണത്തിന് ഒരു സ്ഥലത്തും പിന്തുണ നല്‍കില്ല എന്നുള്ള കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തിയാണ് അണിയറ നീക്കങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് എതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസത്തിലൂടെ കോണ്‍ഗ്രസ് പ്രസിഡന്റ് ലതാ രഘുനാഥിനെ പുറത്താക്കുകയും വൈസ് പ്രസിഡന്റ് ഭാനുദേവന്നായരെ നിലനിര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഎം കോണ്‍ഗ്രസ് ഭരണമാണ് കുളനടയില്‍ നടന്നിരുന്നത്. ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടിലുള്ള ഭരണത്തില്‍ പൊറുതിമുട്ടിയത് മൂലമാണ് കുളനടയില്‍ ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കാന്‍ ജനങ്ങള്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: