തിരുവല്ല: പതിനെട്ടാമത് സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന് തിരുവല്ലയില്‍ ഇന്ന് തുടക്കമാകും. രാവിലെ 9.30ന് തിരുവല്ല എസ്സിഎസ് ഹൈസ്കൂളില്‍ നിന്നും ഘോഷയാത്രയോടെയാണ് കലോത്സവത്തിന്റെ തുടക്കം. തുടര്‍ന്ന് വൈകിട്ട് 4.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ് ചെയ്യും. മാത്യു ടി തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
തിരുവല്ല സിഎസ്ഐ വിഎച്ച്എസ്എസ്, തിരുമൂലപുരം എംഡിഎല്‍പിഎസ്, തിരുവല്ല സിഎംഎസ്എച്ച്എസ്, സിഎസ്ഐ വിഎച്ച്എസ്എസ്, തിരുവല്ല ഹാക്സ്വര്ത്ത് വിദ്യാപീഠ്, തിരുമൂലപുരം സെന്റ്തോമസ് എച്ച്എസ്എസ് ഗ്രൗണ്ട് എന്നിവയാണ് വേദികള്‍. 14ന് വൈകിട്ട് 3.30ന് ചേരുന്ന സമാപന സമ്മേളനം കെ.എന്‍. ബാലഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
രാജു ഏബ്രഹാം എംഎല്‍എ സമ്മാനദാനം നിര്‍വ്വഹിക്കും.
വിഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കിയാണ് സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വി’ാഗങ്ങളുടെ ഏകീകൃത നേതൃത്വത്തിലാണ് കലോത്സവം. വിഷ്വലി ഇംപയേര്‍ഡ്, ഹിയറിംഗ് ഇംപയേര്‍ഡ്, മെന്റലി റിട്ടാര്‍ഡ്, മെന്റലി ചലഞ്ച്ഡ് എന്നീ വിഭാഗങ്ങളിലായി 48 സ്പെഷ്യല്‍ സ്കൂളുകളില്‍നിന്നും 250 ഓളം ജനറല്‍ സ്കൂളുകളില്‍ പഠിക്കുന്ന വിഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികളും കലോത്സവത്തില്‍ പങ്കെടുക്കും. 95 ഇനങ്ങളിലായി 2500 ഓളം മത്സരാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുക.
ആദ്യമായാണ് സ്പെഷ്യല്‍ കലോത്സവം ജില്ലയില്‍ നടക്കുന്നത്.
മത്സരത്തില്‍ പങ്കെടുത്ത് എ, ബി, സി, ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 30, 24, 18 എന്നീ ക്രമത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കും. കൂടാതെ 2000, 1600, 1200 രൂപ വിതം പ്രൈസ് മണിയും ലഭിക്കും. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന വിഭാഗത്തിന് സ്വര്‍ണ്ണക്കപ്പ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: