തൊടുപുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ തൊടുപുഴ നിയോജകമണ്ഡലത്തില്‍ ബിജെപിയുടെ വോട്ടുകള്‍ ഗണ്യമായി വര്‍ദ്ധിച്ചു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലും ലഭിച്ചതിനെ അപേക്ഷിച്ച് പതിനായിരത്തിലധികം വോട്ടുകളുടെ വര്‍ദ്ധനവ് ആണ് ഇക്കുറി നേടാനായത്. ഈ വര്‍ദ്ധനവ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ നിലനിര്‍ത്താന്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും നഗരസഭാ വാര്‍ഡുകളിലും ലഭിച്ച വോട്ടുകള്‍ കണക്കാക്കിയതില്‍ ബിജെപി വോട്ടുകള്‍ ഇരുപത്തിരണ്ടായിരം കടക്കും. വിവിധ പഞ്ചായത്ത് വാര്‍ഡുകളില്‍ ലഭിച്ച വോട്ടുകള്‍ കണക്കാക്കുകയാണങ്കില് ഇത് അതിലും ഏറെ മുകളില്‍ പോകും. ജില്ലാ പഞ്ചായത്തുകളിലേക്ക് ലഭിക്കുന്ന വോട്ടുകള്‍ രാഷ്ട്രീയ അടിസ്ഥാനത്തില്‍ ലഭിക്കുന്നവ ആയതുകൊണ്ട് അത് അടിസ്ഥാനമായി എടുത്താലും ഗണ്യമായ മുന്നേറ്റം ബിജെപിക്ക് ഉണ്ടായിട്ടുണ്ട്. ഇതിനു പുറമെ തൊടുപുഴ നഗരസഭയിലേക്ക് പതിനഞ്ചോളം വാര്‍ഡുകളില്‍ ബിജെപി മത്സരിച്ചിരുന്നില്ല ആ വാര്‍ഡുകളിലെ വോട്ടുകള്‍ കൂടി കണക്കാക്കിയാല്‍ ബിജെപി വോട്ടുകള്‍ ഇരുപത്തയ്യായിരത്തിലേക്ക് എത്തും. ജില്ലാ പഞ്ചായത്തിലേക്ക് കരിങ്കുന്നം ഡിവിഷനില്‍ നിന്നും 7253 വോട്ടുകളും, കരിമണ്ണൂര്‍ ഡിവിഷനില്‍ നിന്നും 4567 വോട്ടുകളും മൂലമറ്റം ഡിവിഷനില്‍ വരുന്ന വെള്ളിയാമറ്റം ആലക്കോട് പഞ്ചാത്തുകളില് നിന്നും 2146 വോട്ടുകളും മുള്ളരിങ്ങാട് ഡിവിഷനില്‍ വരുന്ന വണ്ണപ്പുറം പഞ്ചായത്തില്‍ നിന്നും 2305 വോട്ടുകളും തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിന്നും 5735 വോട്ടുകളും അടക്കം 22006 വോട്ടുകളാണ് ആകെ ലഭിച്ചത്. ഈ കണക്കുകള്‍ നല്കുന്ന സൂചനകള്‍ അനുസരിച്ച് ഒരു നല്ല സംഖ്യ കക്ഷിയെക്കൂടി ലഭിക്കുകയാണങ്കില്‍ തൊടുപുഴ നിയോജകമണ്ഡലവും ബിജെപിക്ക് വിജയ വഴിയൊരുക്കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: