നിങ്ങളില്‍ ഓരോരുത്തരിലും അനന്തമായ ശക്തി ഉള്‍ക്കൊള്ളുന്നുണ്ട്. ആ ശക്തിയെ വികസിപ്പിച്ച് പൂര്‍ണത നേടാനുള്ള ശ്രമമാണ് ഓരോ മനുഷ്യന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ആധ്യാത്മിക ജീവിതത്തെക്കുറിച്ച് മാത്രമല്ല ഈ തത്ത്വം യോജിക്കുന്നത്. ചില യോഗികളെക്കുറിച്ച് കേട്ടിട്ടില്ലേ? ഏകാന്തമായ സ്ഥലത്ത് ധ്യാനിക്കുമ്പോള്‍ ദിവസങ്ങളോളം അവര്‍ ആഹാരം കഴിക്കാറില്ല. ചിലര്‍ ജലപാനം കൂടി ഉപേക്ഷിക്കും. മറ്റു ചിലര്‍ ചില ഇലകള്‍ മാത്രം കഴിക്കും. ശാരീരിക ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണം, ജലം, വായു എന്നിവ ആന്തരിക പ്രകൃതിയില്‍നിന്ന് സ്വീകരിക്കാന്‍ കഴിവുള്ള മഹായോഗികളാണ് അത്തരക്കാര്‍.
ഒരു യോഗിയുടെ കഥ ഈ തത്ത്വം ശരിവെക്കുന്നതാണ്. ബാല്യകാലം മുതല്‍ വനത്തിലെ ഒരാശ്രമത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ആശ്രമത്തിലെ സന്ന്യാസിമാരെ മാത്രമേ കണ്ടിട്ടുള്ളൂ. പുറംലോകവുമായി ഒരു ബന്ധവുമില്ല. ആശ്രമാധിപനായ ഗുരു തന്റെ ശിഷ്യനെ തത്ത്വശാസ്ത്രവും യോഗസാധനകളുമൊക്കെ പഠിപ്പിച്ചു. ശിഷ്യര്‍ പ്രഗല്ഭനും പ്രശസ്തനും ആയിത്തീരണം എന്നായിരുന്നു ഗുരുവിന്റെ ആഗ്രഹം. പ്രായോഗിക ജീവിതത്തെപ്പറ്റിയോ കുടുംബ ജീവിതത്തെക്കുറിച്ചോ ഈ യുവസന്ന്യാസിക്ക് യാതൊരു ജ്ഞാനവും ഇല്ലായിരുന്നു. പ്രാമാണിക പുസ്തകങ്ങള്‍ മുഴുവന്‍ അദ്ദേഹം പഠിച്ച് കഴിഞ്ഞിരുന്നു. ആശ്രമത്തിന് പുറത്തുള്ള ഗ്രാമത്തിലെ സാധാരണ ജനങ്ങളെ കാണുവാനോ അവരുമായി അടുക്കുവാനോ ബാല്യം മുതല്‍ ഈ യുവയോഗിക്ക് സാഹചര്യം ഇല്ലായിരുന്നു. ഇത് മനസ്സിലാക്കിയ ഗുരു, യുവയോഗിയോട് സമീപ ഗ്രാമത്തില്‍ പോയി ഭിക്ഷ കൊണ്ടുവരാന്‍ പറഞ്ഞു.
അങ്ങനെ യുവസന്ന്യാസി ആശ്രമത്തില്‍ നിന്ന് ആദ്യമായി ഗ്രാമത്തിലെത്തി. അവിടെ യുവസന്ന്യാസി വളരെ വ്യത്യസ്തരായ മനുഷ്യരെ കണ്ടുമുട്ടി. അവരുടെ സംസാരരീതിപോലും സന്ന്യാസിക്ക് പുതുമയുള്ളതായിരുന്നു.
ദൈവം സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത് ചില പ്രത്യേക കഴിവുകളോടെയാണ്. വംശവര്‍ധന പ്രഥമ കര്‍ത്തവ്യമാണ് എങ്കിലും കരുണയാണ് ഏറ്റവും കൂടുതല്‍ അവരില്‍ നിറച്ചിട്ടുള്ളത്. ഗര്‍ഭാശയത്തില്‍ കിടക്കുന്ന കുട്ടിക്കുള്ള പോഷകങ്ങളും ധാതുക്കളും പൊക്കിള്‍ കൊടിയിലൂടെയാണ് കുഞ്ഞിന് ലഭിക്കുന്നത്. ഗര്‍ഭകാലം മുതല്‍ ഈശ്വരന് സ്ത്രീയുടെ ശരീരത്തെ സജ്ജീകരിക്കുന്നു.
ജനിക്കുമ്പോള്‍ തന്റെ മാതാവ് എന്ന വ്യക്തിയില്‍ തനിക്ക് ഭാവിയിലേക്ക് വേണ്ടിയിരുന്ന പോഷണവസ്തു ജഗദീശ്വരന് കരുതിവെച്ചിരുന്നു എന്ന സത്യം മക്കള്‍ മറക്കരുത്. ആധ്യാത്മികവും ശാരീരികവും മാനസികവുമായ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ട ശക്തി ജഗദീശ്വരന് നമുക്ക് വേണ്ടി കരുതിവെച്ചിരിക്കുന്നു. ഗര്‍ഭസ്ഥശിശുവിന് മാതാവിലൂടെ പകര്‍ന്ന് നല്കുന്ന ആ കഴിവുകള്‍ പിന്നീട് പ്രകൃതിയിലൂടെ മക്കള്‍ക്ക് ലഭിക്കുന്നു. അനന്തമായ ആ ശക്തിസ്രോതസ്സില്നിന്ന് ഈ കഴിവുകള്‍ എങ്ങനെ സ്വീകരിക്കാന്‍ കഴിയും എന്നാണ് മക്കള്‍ പഠിക്കേണ്ടത്. അതിനുള്ള ശ്രമം നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോള്‍ ഈശ്വരാനുഗ്രഹം വര്‍ധിക്കും. മക്കള്‍ക്ക് നന്മ വരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: