മനോബുദ്ധീന്ദ്രിയങ്ങള്‍ സത്വഗുണ പ്രധാനമാകയാല്‍ ഋതയുഗമാണെന്നുപറയാം. ധര്‍മ്മാര്‍ത്ഥകാമങ്ങളില്‍ ആകൃഷ്ടരായി കാണുമ്പോള്‍ ത്രേതായുഗമായെന്നുകരുതാം. രജസ്സും തമസ്സും കൂടിക്കലര്‍ന്ന് കാണുന്നത് ദ്വാപരയുഗത്തിലാണ്. തമോഗുണപ്രധാനമായ ആലസ്യം, ശോകം, മോഹം, ഹിംസ, സത്യമില്ലായ്മ, കാപട്യം എന്നിവയില്‍ താല്പര്യം വര്‍ദ്ധിച്ചു വരുന്നത് കലിയുഗത്തിലായിരിക്കും.
ആതുരകേന്ദ്രങ്ങളിലും, വിദ്യാപീഠങ്ങളിലും, വ്യാപാരകേ ന്ദ്രങ്ങളിലുമെല്ലാം സ്ഫോടനം നടത്തി നിരപരാധികളെ കൊന്നൊടുക്കുന്ന പൈശാചികവൃത്തി ഇന്ന് പലസ്ഥലങ്ങളിലും അരങ്ങേറികൊണ്ടിരിക്കുകയാണ്. ഇത്തരം നീച പ്രവൃത്തികള്‍ ചെയ്യുവാന്‍ കലിബാധിതര്ക്കുമാത്രമേ സാദ്ധ്യമാകൂ. കലിയെ തുരത്തിയടിക്കാനുള്ള മാര്‍ഗ്ഗം; കഷ്ടപ്പെട്ടും അദ്ധ്യാത്മിക പാരമ്പര്യത്തെ അവലംബിക്കുകയെന്നതുതന്നെ. ഇതിഹാസപുരാണങ്ങളുടെ പഠനവും പാരായണവും മനുഷ്യമനസ്സുകളെ പരിപാവനമാക്കുന്നു. നാമസങ്കീര്‍ത്തനം കലികാലത്തിലെ ദുരിതസഞ്ചയങ്ങളില്നിന്നും നമ്മെ മോചിപ്പിക്കുന്നു. ശ്രീമദ്ഭാഗവതം പര്യവസാനിക്കുന്നതുതന്നെ നാമസങ്കീ ര്‍ത്തനത്തെ പ്രണമിച്ചുകൊണ്ടാണെന്നുള്ളതും സ്മരണീയ മാണ്. ഇത് പ്രത്യേകിച്ച് ഒരുക്കുക്കൂട്ടേണ്ടതായി ട്ടൊന്നുമില്ലല്ലോ.
ഊരിന്നുവേണ്ടചില ഭാരങ്ങള്‍ വേണ്ടതിന്നു
നീരിന്നുവേണ്ട നിജദാരങ്ങള്‍ വേണ്ടതിന്നു
നാരായണാച്യുതഹരെയെന്നതിന്നൊരുവര്
നാവൊന്നെ വേണ്ടുഹരി നാരായണായ നമഃ
ഹരി.ന.കീ.ശ്ലോ.19
കലിയുഗത്തില്‍ നാമജപംകൊണ്ടുതന്നെ പരമപ്രാപ്തി ലഭ്യമാണ്. കലിയക്കുള്ള ഗുണവും അതു തന്നെ. കലി കഴിഞ്ഞാല്‍ വീണ്ടും കൃതയുഗം തുടങ്ങുമെന്നതും പ്രസ്താവ്യമാണ്. ഇതെല്ലാം ഓര്‍ത്തുകൊണ്ടാകണം പരീക്ഷിത്ത് കലിയെ ശിക്ഷിക്കാതെ തന്നെനിലക്കു നിര്‍ത്തിയത്. നാമജപം, പുരാണ പാരായണം, ഉപനിഷത് തത്വവിചാരം എന്നീവകളാല് അന്തകരണഃശുദ്ധി നേടുകയും വളരുന്നതലമുറയ്ക്ക് ആ വക സംസ്കാരം ആവുന്നത്ര പകര്‍ന്നു നല്‍കുകയും ചെയ്യുക. അതിനുള്ള സാഹചര്യം ഒരുക്കികൊടുക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണെന്നുകൂടി ഓര്‍മ്മിക്കുക.
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: