തൊടുപുഴ: നഗരത്തില്‍ ദിശാബോര്ഡുകളില്ലത്തതുമൂലം വട്ടംചുറ്റി ദീര്‍ഘദൂര വാഹനയാത്രക്കാര്‍. തൊടുപുഴ നഗരത്തിന്റെ വിവിധയിടങ്ങളിലാണ് പ്രധാന സ്ഥലങ്ങളിലേക്ക് പോകുന്നതിനായുള്ള ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാത്തത്. മുവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഉടുമ്പന്നൂര്‍, പാല, ഈരാറ്റുപേട്ട, കട്ടപ്പന തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നതിനായുള്ള ബോര്‍ഡുകള്‍ പല ഇടങ്ങളിലും ഇല്ല. മങ്ങാട്ടുകവലയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട പലയിടങ്ങളിലേക്കുമുള്ള ദിശകള്‍ ഇവയില്‍ ഇല്ല. നഗരത്തില്‍ ആദ്യമായെത്തുന്ന യാത്രക്കാര്‍ക്ക് കൃത്യമായ ഡീവിയേഷനുകളില്‍ ദിശാ ബോര്‍ഡുകള്‍ ഇല്ലാത്തതും കൂടുതല്‍ കുരുക്കാകുകയാണ്. നിരവധി കൊച്ചു ജംഗ്ഷനുകള്‍ ഉള്ള നഗരത്തില്‍ ഇത്തരം യാത്രക്കാര്‍ക്ക് വഴിതെറ്റുന്നത് പതിവാണ്. നഗരത്തില്‍ കയറാതെ യാത്രചെയ്യാവുന്ന തരത്തില്‍ നിരവധി പുതിയ റോഡുകള്‍ വന്നെങ്കിലും ഇവയൊന്നും യാത്രക്കാര്‍ക്ക് വേണ്ടവിധത്തില്‍ വിനിയോഗിക്കാന്‍ ഇതുമൂലം സാധിക്കുന്നില്ല. കോതായിക്കുന്ന് ബൈപ്പാസ്, കാഞ്ഞിരമറ്റം ബൈപ്പാസ്, മങ്ങാട്ടുകവല ബൈപ്പാസ്, കോലാനി ബൈപ്പാസ് തുടങ്ങിയ റോഡുകളിലെല്ലാം ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്. നഗരത്തിലെ തിരക്കുമൂലം വഴിതിരിച്ച് വിടുന്ന യാത്രക്കാരും ഇത്തരം കുരുക്കുകളില്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: