ആലപ്പുഴ: നഗരസഭയിലെ ഇരവുകാട് വാര്‍ഡില്‍ സിപി എം സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടുമറിച്ചത് വിവാദമായി. നേതാവു പറഞ്ഞതനുസരിച്ച് വോട്ടു മറിച്ചതിന് പ്രതിഫലം ചോദിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സംഭാഷണം ഉള്‍ക്കൊള്ളുന്ന ശബ്ദരേഖ വാട്സ് ആപ്പിലൂടെ പ്രചരിക്കപ്പെടുകയാണ്.
ഇത് വിവാദമായ സാഹചര്യത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് പാര്‍ട്ടി ശ്രമം. ഇരവുകാട് വാര്‍ഡില്‍ കഴിഞ്ഞതവണ വന്‍ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഎം സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. ബിജെപിക്കാണ് രണ്ടാം സ്ഥാനം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പണംവാങ്ങി കാലുവാരുകയായിരുന്നു. ഇതിന്റെ ശബ്ദരേഖയാണ് പ്രചരിക്കപ്പെടുന്നത്. പത്തുമിനിറ്റോളം ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പ്രചരിക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മണ്ഡലം നേതാവ് പ്രവര്‍ത്തിച്ച വിവരം പുറത്തറിയാതിരിക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന നിര്‍ദ്ദേശം അനുയായിക്ക് നല്‍കുന്നതും ഇതിലുള്‍പ്പെട്ടിട്ടുണ്ട്.
തന്നെ സംശയിക്കാതിരിക്കാന്‍ വേണ്ടി ഏതു തരത്തില്‍ പ്രവര്‍ത്തിക്കണമെന്ന് നേതാവ് അനുയായിയോട് വിവരിക്കുന്നുണ്ട്. തനിക്കു നേര ത്തെ വാഗ്ദാനം ചെയ്ത പണം കൃത്യമായി നല്‍കണമെന്ന് അനുയായി നേതാവിനോട് ആവശ്യപ്പെടുന്നതും ഇതു ലഭിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്ന് പറയുന്നതും ശബ്ദരേഖയിലുണ്ട്.
നേതാവ് പറഞ്ഞപ്രകാരം താന്‍ ഇരുപതു വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കായി മറിച്ചെന്നാണ് അനുയായി വെളിപ്പെടുത്തുന്നത്. സിപിഎം സ്ഥാനാ ര്‍ത്ഥിയില്‍ നിന്ന് പണം കൃത്യമായി വാങ്ങി നല്‍കാമെന്ന് കോണ്‍ഗ്രസ് നേതാവ് ഉറപ്പു നല്‍കുന്നതും ശബ്ദരേഖയില്‍ വ്യക്തമാണ്. വ്യാപകമായി ഇവിടെ കോണ്‍ഗ്രസുകാര്‍ പണം വാങ്ങി വോട്ടുമറിച്ചെന്നു വ്യക്തമാക്കുന്നതാണ് ഈ ശബ്ദരേഖ. അതിനിടെ സിപിഐയെ ചതിച്ച് കുതിരപ്പന്തി, ഗുരുമന്ദിരം വാര്‍ഡുകളില്‍ കോണ്‍ഗ്രസുമായി ഒത്തുകളിച്ച് സിപിഎം തോല്പിക്കുകയും പകരം ഇരവുകാട് വാര്‍ഡ് വിലപേശി ഉറപ്പിക്കുകയുമായിരുന്നുവെന്നാണ് ആക്ഷേപമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: