കുമാരമംഗലം: കുമാരമംഗലം പഞ്ചായത്തില്‍ വിജയം ആവര്‍ത്തിച്ച് ബിജെപി. പഞ്ചായത്തില്‍ മികച്ച പ്രകടനമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ കാഴ്ച്ചവച്ചത്. 10-ാം വാര്‍ഡായ പൈങ്കുളത്ത് ഉഷ രാജശേഖരനാണ് താമര ചിഹ്നത്തില്‍ മത്സരിച്ച് പഞ്ചായത്തിന്റെ പടി വീണ്ടും കയറിയത്. ഇത് മുന്നാം തവണയാണ് ഉഷ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഷൈലജ ബാലകൃഷ്നെയാണ് ഉഷ പരാജയപ്പെടുത്തിയത്. വാര്‍ഡില്‍ മുന്‍കാലങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് മൂന്നാംതവണയും ഇവിടെ ബിജെപിയെ വിജയത്തിലേക്ക് നയിച്ചത്. വീട്ടമ്മയായ ഉഷ 58 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
8 വാര്‍ഡായ മധുരപ്പാറയില്‍ അഡ്വ. ബിനു കെഎസ് ആണ് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. ബിജെപി വാര്‍ഡില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നാലാംതവണയും ബിജെപി സ്ഥാനാര്‍ത്ഥിയെ ഇവിടെ വിജയത്തിലേക്ക് നയിച്ചത്. 2000 മുതല്‍ ബിജെപിയെ വാര്‍ഡ് കൈവിട്ടിട്ടില്ല. ഇത് രണ്ടാം തവണയാണ് അഡ്വ. ബിനു മധുരപ്പാറയില്‍ നിന്നും വിജയിക്കുന്നത്. 363 വോട്ടുകള്‍ നേടി 183 വോട്ടിന്റെ ഭുരിപക്ഷത്തോടെയാണ് ഇദ്ദേഹം ഇവിടെ വിജയിച്ചത്. മുട്ടം കോടതിയില്‍ അഡ്വക്കേറ്റായി പ്രാക്ടീസ് നടത്തിവരികയാണ് ബിനു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് പഞ്ചായത്തില്‍ ബിജെപി വമ്പിച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. പഞ്ചായത്തിലെ 11,12 വാര്‍ഡുകളില്‍ രണ്ടാംസ്ഥാനവും ബിജെപി കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: