മുഹമ്മ: പാട്ടുപാടിയും കളിച്ചും ചിരിച്ചും കുരുന്നുകളും അമ്മമാരും അങ്കണവാടികളില്‍ നടന്ന പ്രവേശനോല്‍സവം വര്‍ണാഭമാക്കി. വര്‍ണതൊപ്പികളും ബലൂണുകളും മധുരപലഹാരങ്ങളും പഠനോപകരണങ്ങളുമൊക്കെ നല്‍കിയാണ് കുരുന്നുകളെ അങ്കണവാടിയിലേയ്ക്ക് വരവേറ്റത്.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്രവേശനോല്‍സവമാണ് ബുധനാഴ്ച സംസ്ഥാനത്തെമ്പാടും ആഘോഷിച്ചത്. വര്‍ഷങ്ങളായി തുടരുന്ന പഠന രീതികളൊഴിവാക്കി മുഴുവന്‍ കുട്ടികളേയും അങ്കണവാടിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭാവനാപൂര്‍ണമായ പുത്തന്‍ തീംചാര്ട്ട്, കരിക്കുലം എന്നിവയോടെയാണ് ഇപ്പോള്‍ പഠനം.
അങ്കണവാടി വെല്‍ഫെയര്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രവേശനോല്‍സവം സംഘടിപ്പിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് 35-ാം നമ്പര്‍ അങ്കണവാടിയിലെ പ്രവേശനോല്സവത്തില് പഞ്ചായത്തംഗം എസ്. നവാസ്, ശ്രീലത, വര്‍ക്കര്‍ ജെസിലാലിച്ചന്, ഹെല്‍പ്പര്‍ പുഷ്പ എന്നിവര്‍ സംസാരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 95-ാം നമ്പര്‍ അങ്കണവാടിയില്‍ പഞ്ചായത്തംഗം സോഫിയ, വര്‍ക്കര്‍ മഞ്ജുള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: