ലണ്ടന്‍: ബാലപീഡനത്തിന് ശ്രമിച്ച ഭാരത വംശജനായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ദ ഹിന്ദു ദിനപത്രത്തിന്റെ മുന്‍ ലേഖകനുമായ ഹസന് സരൂര് ബ്രിട്ടനില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി വശീകരിച്ചശേഷം ഇംഗിത പൂര്‍ത്തീകരണത്തിന് തുനിഞ്ഞെന്നാണ് 65 വയസുള്ള ഹസന് സരൂറിനെതിരായ കേസ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കുട്ടികളെ ലൈംഗികമായി ആകര്‍ഷിക്കുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ‘അണ്‍നോണ്‍ ടിവി’ എന്ന സംഘടനയുടെ ഒളിക്യാമറാ ഓപ്പറേഷനാണ് ഹസനെ കുടുക്കിയത്. സംഘടനയിലെ അംഗങ്ങള്‍ പതിനാലു വയസുള്ള പെണ്‍കുട്ടിയെന്ന വ്യാജേന ഹസനുമായി ആശയവിനിമയം നടത്തി. ലൈംഗികച്ചുവയുള്ള സംഭാഷണത്തിലൂടെ പെണ്‍കുട്ടിയെ വശത്താക്കിയെന്ന ധാരണയില്‍ അവളെ കാണാന്‍ ഇറങ്ങിത്തിരിച്ച ഹസന് പിടിക്കപ്പെടുകയായിരുന്നു. ഡെപ്ത്ഫോര്ഡ് ബ്രിഡ്ജ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് ബ്രിട്ടീഷ് റെയില്‍വേ പോലീസാണ് ഹസനെ അറസ്റ്റ് ചെയ്തത്.
ബാലികയെ കാണാന്‍ ചെല്‍സിയില്‍ നിന്നും ഡെപ്ത്ഫോര്ഡ് ബ്രിഡ്ജിലേക്ക് യാത്ര ചെയ്തെന്ന് ഹസന് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ അണ്‍നോണ്‍ ടിവി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതു ഹസനെതിരായ നിയമ നടപടികള്‍ക്ക് അധികൃതരെ പ്രേരിപ്പിച്ചു.
ഹിന്ദുവിനു പുറമെ, ഗാര്ഡിയന് , ഇന്ത്യന്‍ എക്സ്പ്രസ്, ഫസ്റ്റ് പോസ്റ്റ് എന്നിവയുടെ ലേഖകനായും ഹസന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: