പാനൂര്‍: സിപിഎം ക്രിമിനലുകള്‍ കൈകാലുകള്‍ അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അമ്മാമഠത്തില് ജഗദീപന്റെ പരാജയം സിപിഎം ആഘോഷിച്ചത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിധത്തില്‍. മൊകേരി പഞ്ചായത്തിലെ 14-ാം വാര്‍ഡായ കൂരാറയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ജഗദീപനെ അപമാനിച്ചു കൊണ്ടായിരുന്നു സിപിഎം സംഘം ആഹ്ലാദപ്രകടനം നടത്തിയത്. അക്രമികള്‍ അടിച്ചു തകര്‍ത്ത പ്ലാസ്റ്ററിട്ട കൈകാലുകളുമായി വാക്കര്‍ ഉപയോഗിച്ചാണ് വോട്ടര്‍മാരെ കാണാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജഗദീപന്‍ വീടുകയറിയത്. ഇതേ രീതിയില്‍ വേഷംകെട്ടിയാണ് സിപിഎം പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്ലാദം നടത്തിയത്. ഇത് വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൂരാറ ഇന്ദിരാഭവന്റെ മുന്നിലൂടെ മദ്യലഹരിയില്‍ സിപിഎം നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകര്‍ ചെങ്കൊടിയേന്തി നൃത്തം ചവിട്ടുകയായിരുന്നു. 81 ഓളം മുറിവുകള്‍ ശരീരത്തിലാകമാനമുളള ജഗദീപന്‍ നിശ്ചയദാര്‍ഢ്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുകയായിരുന്നു. എന്നാല്‍ മതപരമായ രീതിയില്‍ വോട്ടുഭിന്നിപ്പിച്ച് ജഗദീപനെ സിപിഎം പരാജയപ്പെടുത്തുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ അബൂബക്കര്‍ ഹാജിക്ക് 427 വോട്ടും ജഗദീപന്‍ 331 വോട്ടുമാണ് ലഭിച്ചത്. 96 വോട്ടിനാണ് ജഗദീപന്‍ പരാജയപ്പെടുന്നത്. യുഡിഎഫിലെ മുസ്ലീം സ്ഥാനാര്‍ത്ഥിക്ക് ജഗദീപന്റെ വാര്‍ഡില്‍ നിന്നും ബ്ലോക്ക് ഡിവിഷനിലേക്ക് 60 വോട്ടാണ് കൂടുതല്‍ ലഭിച്ചത്. മുസ്ലീമായതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വാര്‍ഡില്‍ വോട്ടു നല്‍കുകയും ജഗദീപനെ വഞ്ചിക്കുകയുമായിരുന്നു യുഡിഎഫിലെ ഒരു വിഭാഗം. അങ്ങിനെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് വോട്ടു നേടി ജയിച്ചവരാണ് മൃഗങ്ങളെ ലജ്ജിപ്പിക്കുന്ന തരത്തില്‍ പരിക്കേറ്റ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച് ആഹ്ലാദ പ്രകടനം നടത്തിയത്.
ഇക്കഴിഞ്ഞ ജൂലായ് 6 നാണ് ജഗദീപനെ ബൈക്ക് തടഞ്ഞു നിര്‍ത്തി കൈകാലുകള്‍ അടിച്ചു തകര്‍ത്തത്. ഏറെകാലം കോഴിക്കോട് ചികിത്സയിലായിരുന്ന ഇയാള്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ആശുപത്രി വിടുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി എം.മോഹനടക്കമുളള ഏഴംഗസംഘത്തെ സംഭവത്തില്‍ പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശാരീരികമായി തകര്‍ന്ന ജഗദീപനെ മാനസികമായും തകര്‍ക്കാന്‍ വേണ്ടി സിപിഎം നേതൃത്വം ആസൂത്രിതമായി നടത്തിയതാണ് ഈ ആഭാസങ്ങളെന്നും മനുഷ്യത്വരഹിതമായ ഇത്തരം നിലപാടുകളില്‍ നിന്നും സിപിഎം പിന്മാറണമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.പി.ഹാഷിം പറഞ്ഞു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും കെ.പി.ഹാഷിം പറഞ്ഞു. ജീവച്ഛവമാക്കിയ യുവാവിനെ മാനസികമായി തകര്‍ക്കാനും അക്രമികളായ ഞങ്ങളെ ചോദ്യം ചെയ്യാന്‍ ആരുണ്ട് എന്ന ധാര്‍ഷ്ട്യവുമാണ് കൂരാറയില്‍ സിപിഎം നടത്തിയ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട്് പി.സത്യപ്രകാശ് പറഞ്ഞു. അധ്യാപകനെ ക്ലാസ്മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് കൊന്നവരുടെ നേതൃത്വത്തിലാണ് ഈ മനുഷ്യത്വരഹിതമായ ദുഷ്ചെയ്തി നടന്നിട്ടുളളത്. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: