ആലക്കോട്: ആലക്കോട് ചാണോക്കുണ്ടിലെ യുവതിയെയും ഭര്‍ത്താവിനെയും ഗള്‍ഫില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചാണോക്കുണ്ടിലെ പട്ടേരി പത്മനാഭന്-ശോഭ ദമ്പതികളുടെ മകള്‍ മൃദുല(26), ഭര്‍ത്താവ് കോഴിക്കോട് കുറ്റിയാടി അടുക്കത്ത് കിണര്‍ വരമ്പത്ത് വീട്ടില്‍ വിജേഷ്(36)എന്നിവരെയാണ് മസ്കറ്റ് ഗിഫ് 9 ലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ടു വയസ്സുകാരന് മകന് ദീപാനന്ദന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സ്വയം വൈദ്യുതാഘാതമേല്‍പ്പിച്ച് ഇരുവരും ജീവനൊടുക്കിയതാണോ അല്ല കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ മസ്കറ്റിലാണ്. വയറിങ്ങ് സൂപ്പര്‍വൈസറാണ് വിജേഷ്. ഇവരുടെ രക്ഷപ്പെട്ട മകന് വിജേഷിന്റെ സഹോദരന്റെ സംരക്ഷണയിലാണെന്നറിയുന്നു. മൃദുലയുടെ സഹോദരങ്ങള്‍: മിഥുന്, മായ. മൃതദേഹങ്ങള്‍ ഒമാന്‍ ആര്‍ഒപി ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: