കണ്ണൂര്‍: വിവേര്‍സ് സര്‍വ്വീസ് സെന്ററിന് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നതിന് കേന്ദ്ര ടെക്സറ്റെല്‍ മന്ത്രാലയം 1.2 കോടി രൂപ അനുവദിച്ചു. 3.65 കോടി രൂപ അടങ്കലുള്ള നാലു നില കെട്ടിടത്തിനാണ് ഇപ്പോള്‍ അനുമതിയായിട്ടുള്ളത്. കേരളത്തിലെ കൈത്തറി മേഖലയിലെ സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ക്കും നെയ്ത്തുകാര്‍ക്കും ആവശ്യമായ പരിശീലനം നല്കുന്നതിനു വേണ്ടിയാണ് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴില്‍ വീവേര്‍സ് സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നത്. വര്‍ഷങ്ങളായി വാടകക്കെട്ടിടത്തിലാണ് സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഓഫീസ് അഡ്മിനിസ്ട്രേഷന് ബ്ലോക്കിനു പുറമെ വീവിംഗ്, ഡെയിംഗ്, ആര്‍ട്ട് വര്‍ക്ക് എന്നിവയില്‍ പരിശീലനം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ കൂടി പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിട നിര്‍മ്മാണത്തിന്റെ ചുമതല. കൈത്തറി മേഖലയിലുണ്ടാകുന്ന നവീന സാങ്കേതിക വിദ്യകളില്‍ ഈ സ്ഥാപനം മുഖേന നെയ്ത്തുകാര്‍ക്കും മറ്റും പരിശീലനം നല്കാന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: