ഏറ്റുമാനൂര്‍ : പ്രഥമ നഗരസഭയില്‍ ഭരണം പിടിക്കാനും ചെയര്മാനാകാനും ലക്ഷ്യം വച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവ് നടത്തിയ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകള്‍ മൂലം സ്വയം വെട്ടിലായി.
പല വാര്‍ഡുകളിലേയും ആദ്യം നിശ്ചയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വെട്ടിമാറ്റി മറ്റു ചിലര്‍ക്ക് സീറ്റു കൊടുത്തതില്‍ പ്രതിഷേധിച്ച് പലരും പിന്മാറാതെ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചു. ആ വാര്‍ഡുകളിലെല്ലാം ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മൂന്നും നാലും സ്ഥാനത്തേയ്ക്ക് തള്ളപ്പെടുകയും ചെയ്തു. ഇപ്പോഴത്തെ കക്ഷിനില: യുഡിഎഫ് 14, എല്‍ ഡി എഫ് 12, ബിജെപി 5, സ്വതന്ത്രര്‍ 4. ഇപ്പോള്‍ യുഡിഎഫ് ഭരണം പിടിക്കാന്‍ സ്വതന്ത്രരുടെ പിന്തുണയ്ക്കായി ശ്രമം തുടങ്ങി.
വിജയിച്ച യുഡിഎഫ് വിമതര്‍ വന്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് വില പേശുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ വിദേശത്തേക്കു് പറന്ന ഒരു വിമത സ്വതന്ത്രന് വിജയിക്കുകയും യു ഡി എഫിന് പിന്തുണ നല്കണമെങ്കില് തന്നെ ചെയര്മാന് ആക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുകയാണ്. മറ്റു ചില സ്വതന്ത്രര്‍ പല ദശലക്ഷങ്ങളും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനവും മറ്റുമാണ് ആവശ്യപ്പെട്ടിട്ടുള്ളത.് ഈ ആവശൃങ്ങള്ക്കെല്ലാം വഴങ്ങിയാലേ യുഡിഎഫിന് ഭരണം നേടാന്‍ സാധിക്കൂ. ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ട വിമതനെ ചാക്കിട്ട് ചെയര്‍മാനാക്കി എല്‍ ഡി എഫ് ഭരണം പിടിക്കാന്‍ ശ്രമവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: