തിരുവനന്തപുരം:കേരളത്തിലെ ചരിത്രവിജയം ദേശീയരാഷ്ട്രീയത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കിയെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ജില്ലയില്‍നിന്ന് വിജയിച്ച ബിജെപി പ്രതിനിധികളുടെ സമ്മേളനം ഉദ്്ഘാടനം ചെയ്തുസംസാരിക്കുകയാിയരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പിലൂടെ ഇടതുവലതുമുന്നണികളുടെ രാവണന്‍കോട്ടയില്‍ വിള്ളലുയാക്കാനായി. ഇനി തകര്‍ക്കേണ്ടത് നിയമസഭ എന്ന രാവണന്‍കോട്ടയാണ് ഇനി തകര്‍ക്കേണ്ടത്.
കേരളത്തില്‍ ഇനി നിരവധി താമരകള്‍ വിരിയും. ബിജെപിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിക്ക് അടിത്തറപാകാന്‍ പോകുന്നു. അതോടെ ഇരുമുന്നണികളുടെയും അടിത്തറ ഇളകും. ബൈപോളാര്‍ പൊളിറ്റിക്സില്‍നിന്ന് ട്രൈ പോളാര്‍ പൊളിറ്റിക്സിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടിംഗ് ശതമാനവും വോട്ടുകളുടെ എണ്ണവും ഈ തെരഞ്ഞെടുപ്പില്‍ വര്‍ദ്ധിപ്പിച്ച ഏക പാര്‍ട്ടി ബിജെപിയാണ്. 2010 ല്‍ ലഭിച്ച വോട്ടില്‍ നിന്ന് മൂന്നര ലക്ഷം വോട്ടിന്റെയും 5 ശതമാനം വോട്ടിന്റെയും കുറവുണ്ടായി. യുഡി എഫില്‍നിന്ന് 10 ലക്ഷം വോട്ടും 9 ശതമാനവും കുറഞ്ഞു. എന്നാല്‍ ബിജെപിക്ക് 15 ലക്ഷം വോട്ടും 7 ശതമാനം വോട്ടും അധികമായി ലഭിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദു സമുദായ സംഘടനകളുമായി സഹകരിച്ച് മൂന്നാം മുന്നണി ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ്് അഡ്വ എസ്. സുരേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ബിജെപി ദേശീയസമിതി അംഗം ഡോ. പി.പി.വാവ, സംസ്ഥാന ഉപാദ്ധ്യക്ഷന്ജോര്ജ് കുര്യന്,ജില്ലാ ഭാരവാഹികളായ സി.ശിവന്‍കുട്ടി, തോട്ടയ്ക്കാട് ശശി, വെങ്ങാനൂര്‍ സുരേഷ്, പി. അശോക് കുമാര്‍, സിമിജ്യോതിഷ്, മുക്കംപാലമൂട് ബിജു, ചെമ്പഴന്തി ഉദയന്‍, മണഡലം പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: