കാട്ടാക്കട: ഹോളോ ബ്രിക്സ് കമ്പനിക്കു നേരെ ഉണ്ടായ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ പോലിസ് നടപടി വൈകിക്കുന്നതില്‍ പ്രതിക്ഷേധിച്ച് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. കഴിഞ്ഞ 17 ന് രാത്രി എട്ടര മണിയോടെ അഞ്ചോളം പേര് മാരകായുധങ്ങളുമായി കാട്ടാക്കട കാക്കമുകള്‍ വിന്‍സ് രാജിന്റെ ഹോളോ ബ്രിക്സ് കമ്പനിയില്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയിരുന്നു.
ക്വട്ടേഷന്‍ സംഘം കമ്പനിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടവേര കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. കമ്പനിയുടെ വലിയ ഗേറ്റും അക്രമികള്‍ തകര്‍ത്തു. കമ്പനി വളപ്പില്‍ തന്നെയുള്ള വീട്ടില്‍ നിന്ന് ഉടമയായ വിന്‍സ് രാജ് ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ മൂന്ന് ബൈക്കുകളിലായി രക്ഷപെട്ടിരുന്നു. സംശയമുള്ളവരുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെ അന്നുതന്നെ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതേവരെ പോലീസ് പ്രതികളെ പിടികൂടാന്‍ കൂട്ടാക്കിയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ക്വട്ടേഷന്‍ സംഘവുമായി പോലീസിന് വഴിവിട്ട ബന്ധമുള്ളതായി സംശയിക്കുന്നതായും ഭാരവാഹികള്‍ പറയുന്നു. ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരികളായ കെ. ഗിരി, വി. ശ്രീകണ്ഠന്, ചെയര്മാന് കെ. സി അനില്‍കുമാര്‍, സെക്രട്ടറി ഡി. മോഹന്‍ ദാസ്, കെ. അശോകന്, കമ്പനി ഉടമ വിന്‍സ് രാജ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: