തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രിയത്തിലെ മാറ്റത്തിനു വിധിയെഴുതിയ താമരക്കാലത്തിന് ഇന്ന് തുടക്കം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ത്രിതല പഞ്ചായത്തുകളിലും, കോര്പ്പേറേഷന്, മുനിസിപ്പാലിറ്റികളിലും നിര്‍ണ്ണായക ശക്തിയായി മാറിയ ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിജയികളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10 മുതല്‍ അതാത് സ്ഥാപനങ്ങളില്‍ നടക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനിലും ,തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലും ഇന്ന് ചരിത്രം തിരുത്തിക്കുറിക്കുകയാണ്. ജില്ലാ പഞ്ചായത്തില്‍ ബിജെപിക്കായി അക്കൗണ്ട് തുറന്ന വെങ്ങാനൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച ലതാകുമാരി സത്യപ്രതിജ്ഞ ചെയ്യും. ആറില്‍ നിന്ന് ആറിരട്ടി ചരിത്ര വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 35 ബിജെപി പ്രതിനിധികളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് കോര്പ്പറേഷന് ഭരണസമിതിയല്‍ ആദ്യമായാണ് ഇത്രയും ബിജെപി അംഗങ്ങള്‍ വിജയിച്ച് വരുന്നത്. ഭരണസമിതിയിലെ പ്രതിപക്ഷ കഷിയാണ് ബിജെപി. ഭരണം എല്‍ഡിഎഫിനാണെങ്കിലും കോര്പ്പറേഷന് ഭരണത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത് ബിജെപിയായിരിക്കും.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ വിജയിച്ച അംഗങ്ങളും ഇന്ന് സത്യ പ്രതിജ്ഞ ചെയ്യുന്നുണ്ട്. ജില്ലയിലെ ഒട്ടുമിക്ക ഗ്രാമ പഞ്ചയാത്തുകളിലും ബിജെപി സാന്നിദ്ധ്യം അറിയിച്ചപ്പോള്‍ കല്ലിയൂരിലും വെങ്ങാനൂരിലും ബിജെപിയുടെ നേതൃത്വത്തില്‍ ഭരണം കാഴ്ചവയ്ക്കും.
മറ്റ് ചില പഞ്ചായത്തുകളില്‍ ബിജെപി പ്രതിപക്ഷ കഷിയായപ്പെള് ചില പഞ്ചയാത്തുകളില്‍ ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും. ഇടതു കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയാണ് എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും ബിജെപിയുടെ കടന്നു കയറ്റം. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ബിജെപി പ്രവര്‍ത്തകര്‍ വന്‍ ആഘോഷമാക്കുന്നുണ്ട്. എല്ലാ സ്ഥലത്തും പ്രകടനമായി എത്തിയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. മധുരപലഹാരവിതരണവും, വെടിക്കെട്ടുമായി പ്രവര്‍ത്തകര്‍ സത്യാപ്രതിജ്ഞാ ചടങ്ങളുകള്‍ ആഘോഷമാക്കും. അതാത് സ്ഥലങ്ങളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: