ആലപ്പുഴ: ബാര്‍കോഴയില്‍ കെ.എം. മാണി പരല്‍മീന്‍ മാത്രമാണെന്നും വലിയ മീനുകള്‍ ഇപ്പോഴും മന്ത്രിസഭയിലുണ്ടെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ്. പത്തുകോടി വാങ്ങിയെന്നാരോപണമുള്ള കെ.ബാബുവും 25ലക്ഷം വാങ്ങിയ വി.എസ്. ശിവകുമാറും ഇപ്പോഴും മന്ത്രിസഭയ്ക്കുള്ളില്തന്നെയുണ്ട്. ഉമ്മന്‍ചാണ്ടിയും ഇതില്‍ ഒരുപങ്ക് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ജില്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുവാന്‍ പോകുകയാണ്. ഐക്യജനാധിപത്യ മുന്നണിയുടെ ഇപ്പോഴത്തെ നില തുലാസിലാണ്. കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബിജെപിയുടെ സഹായത്തോടെ ഇരുമുന്നണികളുടെയും ഒരു അദ്ധ്യക്ഷനോ ഉപാദ്ധ്യക്ഷനോ ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ മുന്നേറ്റം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്താണ്. കമ്യൂണിസ്റ്റ് കോത്തളങ്ങളില് നിന്നും സിപിഎമ്മിനെ കുടിയിറക്കാന്‍ ബിജെപിക്ക് കഴഞ്ഞു. രക്തസാക്ഷികള്‍ ഇനി കണികണ്ടുണരുന്നത് ബിജെപിയുടെ ഹരിതകുങ്കുമ പതാകയാണെന്നും എം.ടി. രമശ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്, മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ഗീതാകുമാരി എന്നിവര്‍ സംസാരിച്ചു. ജില്ലാജനറല്‍ സെക്രട്ടറി കെ. സോമന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: