ചേര്‍ത്തല: സമത്വമുന്നേറ്റ യാത്രയ്ക്ക് ബദലായി ജാഥ നടത്തുവാനുള്ള ഡിെൈവഎഫ്ഐയുടെ നീക്കം രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കണിച്ചുകുളങ്ങരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയെയും അക്രമങ്ങളെയും അതിജീവിച്ച് രാഷ്ട്രീയപാര്‍ട്ടി രൂപീകരണവുമായി മുന്നോട്ടുപോകും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രൂപീകരിച്ച സമത്വമുന്നണിക്ക് അരൂര്‍ മണ്ഡലത്തില്‍ മാത്രം 27,000 വോട്ട് നേടാനായി. എസ്എന്‍ഡിപി യോഗം കൈകൊണ്ട നിലപാടുമൂലം ഈഴവരും പട്ടിക ജാതിക്കാരുമുള്‍പ്പെടെ ഉള്ളവര്‍ക്ക് ഇരു മുന്നണികളും സീറ്റുകള്‍ വാരിക്കോരി നല്‍കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ.എം.മാണിയുടെ രാജി നേരത്തെയായിരുന്നെങ്കില്‍ ശോഭ ഇരട്ടിയായേനെ. കോടതി പരാമര്‍ശത്തിന്റെ പേരില്‍ പലരും രാജിവെച്ചൊഴിഞ്ഞ ചരിത്രം കേരളത്തിലുണ്ട്.
ആപത്തു ഘട്ടത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ടിയിരുന്ന പി.ജെ. ജോസഫ് പിന്നില്‍ നിന്ന് കുത്തിയത് ശരിയായില്ല. നിരവധി മണ്ഡലങ്ങളില്‍ സ്വാധീനമുള്ള കേരള കോണ്‍ഗ്രസിന്റെ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ചില മണ്ഡലങ്ങളില്‍ തോല്‍പ്പിക്കാനും ചിലയിടങ്ങില്‍ ജയിപ്പിക്കാനും അവര്‍ക്കാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: