കൊച്ചി: മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്യുകയും ചെയ്ത സംഭവത്തില്‍ പിതാവും സുഹൃത്തും പിടിയില്‍. ആലുവക്കടുത്ത് കുഞ്ഞുണ്ണിക്കരയില്‍ വാടകക്കു താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയും സുഹുത്തുമാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു. കേസില്‍ ഇയാളുടെ മറ്റൊരു സുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
ആലുവയിലെ ഒരു പലചരക്കു കടയില്‍ ജോലി ചെയ്യുന്ന 32 കാരനാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് രണ്ടു പെണ്മക്കളാണ്. മൂത്ത കുട്ടിയെയാണ് നിരന്തരം പീഡിപ്പിക്കുകയും രണ്ടു സുഹൃത്തുക്കള്‍ക്ക് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്യുകയും ചെയ്തത്. സ്കൂളില്‍ വച്ച് കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപിക കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഒരു വഷത്തോളമായി മാതാവ് ഉറങ്ങിക്കഴിയുമ്പോള്‍ പിതാവ് തന്റെ മുറിയില്‍ വന്ന് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് കുട്ടി പറഞ്ഞത്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ സിഐ പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് ഇയാളുടെ സുഹൃത്തുക്കളും കുട്ടിയെ പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചത്. ഇവരില്‍ ഒരാളായ രാമന് റോയിയെയും പോലീസ് അറസ്റ്റ് ചെയ്തു. മറ്റേയാള്‍ ബംഗാളിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: