കോഴിക്കോട്: കോര്‍പ്പറേഷനിലെ സിപിഎമ്മിന്റെ വിജയം മുസ്ലീം മതതീവ്രവാദ സംഘടനകളുമായുള്ള കൂട്ടുകെട്ടിന്റെ ഫലമാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ പി. രഘുനാഥ് പറഞ്ഞു. കോര്പ്പറേഷന്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളിലേക്ക് വിജയിച്ച ബിജെപി പ്രതിനിധികള്‍ക്ക് മുതലക്കുളത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്ഗ്ര സ്സും സിപിഎമ്മും മുസ്ലീം വര്‍ഗീയ സംഘടനകളും ഒന്നിച്ചു ചേര്‍ന്ന തെരഞ്ഞെടുപ്പ് വിജയമാണിത്. 28 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും പരസ്പര ധാരണയില്‍ ബിജെപിയെ പരാജയപ്പെടുത്തുകയായിരുന്നു. എം.കെ. രാഘവന് നേരിട്ടിടപെട്ടാണ് തോട്ടത്തില്‍ രവീന്ദ്രന്റെ വിജയം ഉറപ്പാക്കി ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത്. മാറാട് ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം എസ്ഡിപിഐയുമായി കൂട്ടുകൂടുകയായിരുന്നു. യഥാര്‍ത്ഥ ജനകീയ ബദലായി ബിജെപി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ബിജെപി നേതാവ് അഹല്യാ ശങ്കര്‍, ബിജെപി നേതാക്കളായ വി.വി. രാജന്, ഗിരീഷ് തേവള്ളി, പി. രമണീഭായ്, അഡ്വ. വി.പി. ശ്രീപത്മനാഭന്, ടി.പി. സുരേഷ്, എം. മോഹനന്, ടി.കെ. പത്മനാഭന്, ടി.കെ. പ്രഭാകരന്, ടി. ബാലസോമന്‍, എം.സി. ശശീന്ദ്രന്, പി. പീതാംബരന്, അഡ്വ. കെ.പി. പ്രകാശ്ബാബു, ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. അഹല്യാശങ്കര്‍, കെ. സുരേന്ദ്രന് എന്നിവര്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാക്കളെ ഹാരമണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: