ബെംഗളരൂ: പരിശീലനത്തിന് എത്തിയ ടെന്നീസ് താരത്തെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബെംഗളൂര് നഗരത്തിലെ കബ്ബണ്‍ പാര്‍ക്കിലെ ടെന്നീസ് അസോസിയേഷന് ഓഫീസിനു സമീപം ബുധനാഴ്ച രാത്രിയിലാണ് സംഭവം.
തുംകൂറില്‍ നിന്ന് പരിശീലനത്തിന് പേര് രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയതാണ് മുപ്പതുകാരി. നഗരത്തില്‍ രാത്രി ഒറ്റപ്പെട്ടുപോയി. കബ്ബണ്‍ സ്റ്റേഡിയില്‍ അകപ്പെട്ട യുവതിയെ ബസ് സ്റ്റോപ്പില്‍ എത്തിക്കാമെന്നു പറഞ്ഞ് രണ്ട് സെക്യൂരിറ്റിക്കാര്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവര്‍ യുവതിയെ ബസ് സ്റ്റോപ്പിലേക്ക് എത്തിക്കുന്നതിനു പകരം ടെന്നീസ് അസോസിയേഷന് ഓഫീസിനു സമീപത്തുള്ള ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. ഡപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
തുംകൂറില്‍ നിന്നുള്ള യുവതി എത്തിയപ്പോള്‍ ഓഫീസ് പൂട്ടിയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ട് പറഞ്ഞുവിടുകയായിരുന്നു. അവിടെ ഒറ്റപ്പെട്ട അവളെ രാത്രി ഒന്‍പതു മണിയോടെയാണ് സെക്യൂരിറ്റിക്കാര്‍ സഹായിക്കാമെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. രാത്രി വൈകി വഴിയരുകില്‍ അവശ നിലയില്‍ യുവതിയെ രണ്ട് പോലീസുകാരാണ് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ബെംഗളൂരു നഗരത്തില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഒക്ടോബര്‍ അഞ്ചിനാണ് മിനിവാന്‍ ഡ്രൈവറും ക്ളീനറും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ഒരാഴ്ച മുന്‍പാണ് ഹോസ്കോട്ടില്‍ യുവതിയെ ഓടുന്ന ബസില്‍ മാനഭംഗപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: