ചാത്തന്നൂര്‍: അഴിമതിക്ക് എതിരെ യുദ്ധം നടത്തി ചിറക്കര പഞ്ചായത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി മാറിയ ബിജെപിയുടെ മുന്നേറ്റത്തിന് പത്തരമാറ്റ് തിളക്കം. പഞ്ചായത്തില്‍ ആദ്യമായി രണ്ടു സീറ്റ് നേടി അക്കൗണ്ട് തുറന്ന ബിജെപിക്ക് മൂന്ന് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്താനും സാധിച്ചു. കൊച്ചാലുംമൂട്, കോളേജ് വാര്‍ഡ്, ഉളിയനാട് വാര്‍ഡ്
എന്നിവിടങ്ങളില്‍ രണ്ടാംസ്ഥാനത്ത് എത്തി. ഉളിയനാട് വാര്‍ഡില്‍ രണ്ട് വോട്ടുകള്‍ക്കാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഇവിടെ സാമ്പാര്‍ മുന്നണിയായാണ് ഇടതുവലത് മുന്നണികള്‍ മത്സരിച്ചത്. മറ്റു വാര്‍ഡുകളിലെ വോട്ട് കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കാനും സാധിച്ചു. പഞ്ചായത്തിലെ കണ്ണേറ്റ വാര്‍ഡിലും നെടുങ്ങോലം വാര്‍ഡിലുമാണ് ബിജെപി അക്കൗണ്ട് തുറന്നത്. കണ്ണേറ്റ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീദേവിയാണ് വിജയിച്ചത്. തൊട്ടടുത്ത എല്‍ഡിഎഫ് സ്ഥാനാര്ഥിയെക്കാള് 101 വോട്ടിന്റെ ഭൂരിപക്ഷമാണ് ശ്രീദേവിക്ക് നേടാനായത്. സിറ്റിങ് മെമ്പറായ കോണ്‍ഗ്രസിലെ സുബി പരമേശ്വരന് മൂന്നാം സ്ഥാനത്ത് എത്തി. നെടുങ്ങോലം വാര്‍ഡില്‍ നിന്ന് മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി സുനിതസുഭാഷാണ് വിജയിച്ച മറ്റൊരാള്‍. ഇടതുമുന്നണി സ്ഥാനാര്‍ഥിയെയാണ് ഇവിടെ പരാജയപെടുത്തിയത്. ഇവിടെയും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. ഇടതുവലതു മുന്നണികള്‍ നടത്തിയ കുപ്രചരണങ്ങള്‍ക്കും ഒത്തുകളിക്കും ഇടയിലാണ് ബിജെപിക്ക് ഈ നേട്ടം കൈവരിക്കാനായത്. 2010ല്‍ മൂന്ന് സീറ്റ് ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഒരുസീറ്റില്‍ ഒതുങ്ങി. രണ്ടു സീറ്റിംഗ് മെമ്പര്‍മാരും തോറ്റുപോയി കോണ്‍ഗ്രസിലെ രാംകുമാര്‍ രാമന് ആണ് വിജയിച്ച ഒരാള്‍. ബിജെപിയുടെ മുന്നേറ്റം തടയാന്‍ യുഡിഎഫ് പലയിടങ്ങളിലും വോട്ടുമറിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: