അഹമ്മദാബാദ്: ഗുജറാത്തിലെ ബറൂച്ചയില്‍ രണ്ട് ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴു പേര് അറസ്റ്റില്‍. നേതാക്കളെ വധിക്കാനുള്ള പദ്ധതി അസൂത്രണം ചെയ്തതും അതിനുള്ള ക്വട്ടേഷന്‍ നല്കിയതും ദക്ഷണിഫ്രിക്കയില്‍ ഒളിവില്‍ കഴിയുന്ന, 93ലെ മുംബയ് സ്ഫോടനക്കേസ് പ്രതി ജാവേദ് ചിക്നയാണെന്നും പോലീസ് അറിയിച്ചു.
ഗുജറാത്ത് കലാപത്തിന് പ്രതികാരമായിരുന്നുവത്രേ ഇത്. രണ്ട് വെടിവയ്പ്പ് വിദഗ്ധരടക്കം ഏഴു പേരെയാണ് പിടിച്ചത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ജെകെ ഭട്ട് പറഞ്ഞു. ശിരിഷ് ബംഗാളി, പ്രഗ്നേഷ് മിസ്ട്രി എന്നിവരെ നവംബര്‍ രണ്ടിനാണ് രണ്ട് അജ്ഞാതര്‍ വെടിവെച്ചുകൊന്നത്.
ഇവര്‍ മൂന്നു പേരെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. ഭട്ട് പറഞ്ഞു. ഇവരെ കൊല്ലാന്‍ കരാര്‍ നല്‍കിയത് ദക്ഷിണാഫ്രിക്കയില്‍ കഴിയുന്ന ജാവേദ് ചിക്നയാണ്. 50 ലക്ഷം രൂപയ്ക്കാണ് രണ്ട് കൊലയാളികളെ ഇവര്‍ വാടകയ്ക്ക് എടുത്തത്. എന്നാല്‍ വെടിവയ്പ്പ് വിദഗ്ധര്‍ക്ക് ഇതുവരെ അഞ്ചുലക്ഷമേ നല്‍കിയിട്ടുള്ളൂ ഭട്ട് തുടര്‍ന്നു.
സുരക്ഷാ പ്രശ്നം ഉള്ളതിനാല്‍ പ്രതികളുടേയും സംഘടനയുടേയും പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: