ചേര്‍ത്തല: ഉരുക്കുകോട്ടയിലെ പരാജയത്തെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. 25 വര്‍ഷത്തെ ഇടതുകുത്തക തകര്‍ത്ത് ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തതിനെ ചൊല്ലിയാണ് ഇടതുപക്ഷത്ത് കലാപം ഉയരുന്നത്. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇവിടത്തെ പ്രാദേശിക കമ്മിറ്റി.
ജില്ലയില്‍ ഇടതു തരംഗം ആഞ്ഞടിച്ചിട്ടും അതിന്റെ പ്രയോജനം ലഭിക്കാതെ വന്നത് പാര്‍ട്ടിയില്‍ സജീവചര്ച്ചകള്ക്കു വഴി തുറന്നിട്ടുണ്ട്. പാര്‍ട്ടി ഇതുവരെ പരാജയപ്പെടാത്ത വാര്‍ഡുകളില്‍ പോലും തോറ്റത് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തോടുള്ള അമര്‍ഷമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടി നേതൃത്വത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണത്തിലെ പാകപ്പിഴകളും ഏകപക്ഷീയ തീരുമാനങ്ങളുമാണ് പരാജയത്തിനു കാരണമായതെന്നും വിമര്‍ശനമുണ്ട്.
പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയുടെ പരിധിയില്‍ വരുന്നതാണ് പഞ്ചായത്തുപ്രദേശം. മുന്‍ ഏരിയാ സെക്രട്ടറി സി.കെ. ഭാസ്കരനെ അനുകൂലിച്ചിരുന്ന വിഭാഗത്തെ പാടേ അവഗണിച്ചതാണ് തിരിച്ചടിക്കു കാരണമായതെന്നാണ് വിലയിരുത്തല്‍.
സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഈ വിഭാഗത്തില്‍പെട്ടവരെ വെട്ടിനിരത്തിയതായാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായില്ലത്രേ. ഇത് പാര്‍ട്ടിയിലെ പ്രമുഖരടക്കം വിമതരായി മത്സരിക്കുന്ന സാഹചര്യമൊരുക്കി.
മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ആര്. ബെന്‍സിലാലും, മുന്‍ ലോക്കല്‍ സെക്രട്ടറി കെ.പി. അശോകനും മല്‍സര രംഗത്തെത്തിയത് പാര്‍ട്ടിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. പാര്‍ട്ടിയുടെ കുത്തകയായിരുന്ന തിരുവിഴ ബ്ലോക്കു ഡിവിഷന് നഷ്ടപെടാനും ഇതു കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: