ഇടുക്കി: പഞ്ചായത്ത് ഇലക്ഷന് വേണ്ടി ഇടതുപക്ഷവും ഹൈറേഞ്ച് സംരക്ഷണ സമിതിയും തമ്മില്‍ കൂട്ടു ചേര്‍ന്ന് മത്സരിച്ചത് തുടക്കത്തിലേ കല്ലുകടിയായി. സിപിഎമ്മിന്റെ പിന്തുണയോടെ വിജയിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അംഗങ്ങള്‍ സിപിഎം സ്വതന്ത്രര്‍ എന്ന് കാണിച്ച് വിപ്പ് നല്കാന് സിപിഎം നീക്കം നടത്തി. എന്നാല്‍ ഇത്തരത്തില്‍ വിപ്പ് നല്കാന് പറ്റില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി പ്രഖ്യാപിക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചതോടെ സിപിഎം വിഷമ വൃത്തത്തിലായിരിക്കുകയാണ്.
കട്ടപ്പന നഗരസഭയിലും, കഞ്ഞിക്കുഴി, മരിയാപുരം, വെള്ളത്തൂവല്‍, ചക്കുപള്ളം, നെടുങ്കണ്ടം എന്നീ പഞ്ചായത്തുകളിലുമാണ് ഹൈറേഞ്ച് സംരക്ഷണ സമതിയും ഇടതുപക്ഷവും കൈകോര്‍ത്തത്. രണ്ട് ജില്ല ഡിവിഷന്, നാല് ബ്ലോക്ക് ഡിവിഷന് എന്നിവ ഉള്‍പ്പെടെ 42 ഇടങ്ങളിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി അംഗങ്ങള്‍ വിജയിച്ചത്. ഇടതുപക്ഷത്തിന്റെ വിപ്പ് അംഗീകരിക്കേണ്ട അവസ്ഥ സമിതിക്കില്ലെന്നാണ് സമിതിയുടെ നേതാക്കള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്ന സ്ഥിതിയിലേക്കെത്തുമ്പോള് ഇരുവിഭാഗങ്ങളുടെയും അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരും. ഈ പ്രശ്നം സിപിഎം ഇടുക്കി എം.പിയെ അറിയിച്ചെങ്കലും ഹൈറേഞ്ച് സംരക്ഷണ സമിതിയോട് സിപിഎമ്മിന്റെ ആവശ്യത്തെക്കുറിച്ച് പറയാന്‍ പറ്റില്ലെന്ന് അറിയിച്ചതായാണ് വിവരം. സിപിഎമ്മിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് കഴിയില്ലെന്ന് സമിതി രക്ഷാധികാരി മണിക്കുട്ടന് ജന്മഭൂമിയോട്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: