ബെംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ പഞ്ചാബ് ഓള് റൗണ്ടര്‍ ഗുര്‍കീരത് സിങ് മാന്‍ ഇടംപിടിച്ചു. ബിസിസിഐയാണ് പ്രസ്താവനയിലൂടെ വിവരം അറിയിച്ചത്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ട്വന്റി 20, ഏകദിന പരമ്പരകള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ അടിയറവെച്ച ഇന്ത്യ സ്പിന്നര്‍മാരുടെ മികവിലാണ് ആദ്യ ടെസ്റ്റില്‍ ജയം കൊയ്തത്.
വലംകൈയ്യന്‍ ബാറ്റ്സ്മാനും ഓഫ് സ്പിന്നറുമായ ഗുര്‍കീരത് സിങ് മാന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പര തോറ്റ ടീമിലും അംഗമായിരുന്നു. എന്നാല്‍, ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ ഗുര്‍കീരതിന് അവസരം ലഭിച്ചിരുന്നില്ല. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റിനുള്ള ടീമിലും റിസര്‍വ് താരമായി ഗുര്‍കീരത് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിളിയെത്തിയിരിക്കുന്നത്.
ഇന്ത്യ എ ടീമിനുവേണ്ടിയും രഞ്ജി ട്രോഫിിയിലും നടത്ത മികച്ച പ്രകടനമാണ് ഗുര്കീരതിന്സീനിയര് ടീമിലേക്കുള്ള വഴിതുറന്നത്.
ഈ സീസണില്‍ റെയില്‍വേസിനെതിരെ നേടിയ ഇരട്ട സെഞ്ചുറിയടക്കം മൂന്ന് സെഞ്ചുറികളും ഏഴ് അര്‍ധസെഞ്ചുറികളും രഞ്ജി ട്രോഫിയില്‍ ഗുര്‍കീരതിന്റെ പേരിലുണ്ട്. 21 രഞ്ജി മത്സരങ്ങളില്‍ നിന്നായി 30 വിക്കറ്റുകളും ഗുര്‍കീരത് സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: