തിരുവനന്തപുരം: ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതിയും അവകാശങ്ങളും ഉറപ്പാക്കുന്നതും അവരോടുള്ള വിവേചനം അവസാനിപ്പിക്കുന്നതും ലക്ഷ്യമാക്കി ഭാരതത്തിലാദ്യമായി കേരളസര്‍ക്കാര്‍ ഭിന്നലിംഗ നയം പ്രഖ്യാപിച്ചു.ഭിന്നലിംഗത്തില്പെട്ടവരോടുള്ള വിവേചനം അവസാനിപ്പിക്കാനും അവര്‍ക്ക് എല്ലാവര്‍ക്കുമൊപ്പം അവസരങ്ങള്‍ നല്കാനുമായി ട്രാന്‍സ് ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് രൂപീകരിക്കുമെന്ന് രേഖ വ്യക്തമാക്കുന്നു.
ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കുക, അവകാശങ്ങള്‍ സംരക്ഷിക്കുക, വിവിധ വകുപ്പുകള്‍ക്ക് ഇതിനായി മാര്‍ഗ നിര്‍ദ്ദേശം നല്‍കുക, ബോധവല്കരണം നടത്തുക തുടങ്ങിയവയാണ് ബോര്‍ഡിന്റെ ചുമതല. ബോര്‍ഡിനാവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പില്‍ ജന്‍ഡര്‍ സെല്‍ രൂപീകരിക്കണം.
വിദ്യാഭ്യാസം, ആരോഗ്യം, പൊതുഗതാഗതം, സാമൂഹ്യസുരക്ഷ, നിയമനം തുടങ്ങിയ എല്ലാ രംഗങ്ങളിലും തടസമില്ലാതെ സേവനം ലഭ്യമാക്കുന്നതിന് ഈ മേഖലകളിലെ സേവനദാതാക്കളും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം. പൊതുസ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രവേശനം സാധ്യമാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്.
സേവനങ്ങള്‍, തൊഴില്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കുള്ള അപേക്ഷാഫോറത്തില്‍ സ്ത്രീ,പുരുഷന് എന്നിവയല്ലാതെ മൂന്നാം വിഭാഗമായി ഭിന്നലിംഗക്കാരെ ഉള്‍പ്പെടുത്തണം.
തങ്ങളുടെ ലിംഗസ്വഭാവമനുസരിച്ച് വസ്ത്രം ധരിക്കുന്നതിന്റെയും പെരുമാറുന്നതിന്റെയും പേരില്‍ ഇവര്‍ക്കെതിരെ നടപടി പാടില്ല.തിനുള്ള പ്രത്യേക സംവിധാനമേര്‍പ്പെടുത്തണം.
ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക ടോയ്ലറ്റ് സൗകര്യം,പുനരധിവാസത്തിന് അഭയകേന്ദ്രങ്ങള്‍, വിവേചനത്തിനെതിരെ പോരാടുന്നതിന് സൗജന്യനിയമസഹായം, അനാഥര്‍ക്ക് പെന്ഷന് പദ്ധതി, റേഷന്‍ കാര്‍ഡ്, കൗണ്‍സലിംഗ് സംവിധാനം, അക്രമങ്ങള്‍ തടയുന്നതിന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍, ഇവരെ ലിംഗമാറ്റത്തിന് വിധേയരാക്കുന്ന മാതാപിതാക്കള്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി, ആരോഗ്യപദ്ധതികള്‍, ആശുത്രികളില്‍ ഇവരെ ചികിത്സിക്കുന്നതിന് ജീവനക്കാര്‍ക്ക് സഹായം, എന്നിവയും നയത്തില്‍ ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: