മെക്സിക്കോ സിറ്റി: പെണ്ണായി പിറന്നവര്‍ക്കൊന്നും ലോകത്തിന്റെ ഒരു മൂലയിലും രക്ഷയില്ലെന്നതിന് ഇതാ മറ്റൊരു ദൃഷ്ടാന്തം. മെക്സിക്കോയില്‍ നിന്നുള്ള ക്രൂര പീഡനത്തിന്റെ ഈ വാര്‍ത്ത കേട്ടാല്‍ ആരും ഞെട്ടും. നാലു വര്‍ഷത്തിനിടെ 43, 600 തവണ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കാര്‍ല ജസീന്തോ എന്ന മെക്സിക്കന്‍ യുവതിയുടെ വെളിപ്പെടുത്തില്‍. മനുഷ്യക്കടത്തുകാരുടെ കൈയില്‍ അകപ്പെട്ട കാര്‍ല ഒരു ദിവസം മുപ്പതു പേരോടുവരെ കിടക്ക പങ്കിടാന്‍ പ്രേരിപ്പിക്കപ്പെട്ടത്രെ.
ധാരാളം പണവും ആഡംബര കാറുകളുമൊക്കെയുള്ള സുഖലോലുപമായ ജീവിതത്തില്‍ നിന്ന് 12-ാം വയസിലാണ് കാര്‍ലയെ മനുഷ്യക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയത്. മനുഷ്യക്കടത്തുകാരുടെ കേന്ദ്രമായ മെക്സിക്കന്‍ പട്ടണം ടെനന്സിങ്കോയില് അവളെ ആദ്യം പാര്‍പ്പിച്ചു. പിന്നെ ഗൗഡാലജാര എന്ന നഗരത്തിലേക്ക് വലിച്ചെറിഞ്ഞു. അവിടെയവള്‍ വേശ്യാവൃത്തിക്കു പ്രേരിപ്പിക്കപ്പെട്ടു.
പീഡനം സഹിക്കാതെയവള്‍ കരഞ്ഞപ്പോള്‍ ആണ്‍കൂട്ടം പൊട്ടിച്ചിരിച്ചു. രാവിലെ തുടങ്ങുന്ന പീഡനം അര്‍ധ രാത്രിയും തുടര്‍ന്നു. ഒരിക്കല്‍ ചുണ്ടിലെ മുറിവുകള്‍ കണ്ട മനുഷ്യക്കടുത്തുകാരിലൊരാള് ചങ്ങലകൊണ്ടു കാര്‍ലയെ പൊതിരെത്തല്ലി. മുഖത്തിടിക്കുകയും കാര്‍ക്കിച്ചു തുപ്പുകയുംചെയ്തു. മുടിയില്പ്പിടിച്ചുവലിച്ചിഴച്ചു.
പഴുപ്പിച്ചെടുത്ത ഇരുമ്പുകമ്പികൊണ്ട് പൊള്ളിച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കാര്‍ല മരണമുഖം കണ്ടശേഷമാണ് തിരിച്ചെത്തിയത്. 2006ല്‍ മനുഷ്യക്കടത്തുകാരുടെ രഹസ്യകേന്ദ്രങ്ങളില്‍ മെക്സിക്കന്‍ പോലീസ് നടത്തിയ റെയ്ഡില്‍ കാര്‍ല മോചിപ്പിക്കപ്പെട്ടു. ഇപ്പോള്‍ 23 വയസുള്ള കാര്‍ല മനുഷ്യക്കടത്തിനെതിരായ പ്രചാരണ പരിപാടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. കാര്‍ലയുടെ മൊഴി നിരവധി ലൈംഗിക പീഡകരുടെ പേരുവിവരങ്ങള്‍ പുറംലോകത്തെത്തിക്കുന്നതിന് അമേരിക്കയെ സഹായിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: