കുമരകം: ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം കീറാമുട്ടിയാകുന്നു. കഴിഞ്ഞതവണ ഗ്രാമപഞ്ചായത്തില്‍ വനിതാസംവരണമായിരുന്നു. അന്ന് പ്രസിഡന്റായിരുന്ന ധന്യാസാബു ഇത്തവണയും 9-ാം വാര്‍ഡില്‍ നിന്നും ജയിച്ച് മെമ്പറായിട്ടുണ്ട്. ഇത്തവണ വനിതാസംവരണം മാറി പ്രസിഡന്റ് സ്ഥാനം ജനറലായെങ്കിലും 3-ാം വാര്‍ഡില്‍ പി.കെ.ശാന്തകുമാറും 7-ാം വാര്‍ഡില്‍ എ.പി.സലിമോനും ഒഴിച്ചാല്‍ എല്‍ഡിഎഫില്‍ ബാക്കി ഏഴുവാര്‍ഡുകളിലും വനിതകളാണ് ജയിച്ചത്. ഭൂരിപക്ഷം വനിതകള്‍ ജയിച്ചതും, കഴിഞ്ഞതവണത്തെ പ്രസിഡന്റ് ധന്യാ സാബു വിജയിച്ച് മെമ്പറായി വന്നതുമൊക്കെ എല്‍ഡിഎഫ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
ജയിച്ച രണ്ട് പുരുഷസ്ഥാനാര്ത്ഥികളില് ആരെയെങ്കിലും പ്രസിഡന്റാക്കിയാല്‍ അത് ഭൂരിപക്ഷം സ്ത്രീ മെമ്പര്‍മാര്‍ ജയിച്ചിട്ടും സ്ത്രീ സമത്വത്തെ മാനിച്ചില്ലെന്ന പഴി കേള്‍ക്കേണ്ടി വരും. ഒരു പ്രാവശ്യം പ്രസിഡന്റ് പദവിയിലിരുന്ന വനിതാ മെമ്പറെ പ്രസിഡന്റാക്കിയില്ലെങ്കില്‍ അത് തരം താഴ്ത്തലായി വ്യാഖ്യാനിക്കപ്പെടും. ജനറലായിട്ടും ഭരിക്കാന്‍ കഴിയാതെ വന്നാല്‍ പുരുഷ സ്ഥാനാര്‍ത്ഥികള്‍ക്കും നാണക്കേടാകും. എന്തായാലും പ്രസിഡന്റ് പദവി സംബന്ധിച്ച് എല്‍ഡിഎഫില്‍ ഒരു പ്രതിസന്ധിയുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
കുമരകം: കുമരകം ഗ്രാമപഞ്ചായത്തില്‍ ഇക്കുറി ജയിച്ച സ്ഥാനാര്‍ത്ഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് പഞ്ചായത്ത് ഹാളില്‍ നടന്നു. കീഴ്വഴക്കമനുസരിച്ച് മുതിര്‍ന്ന മെമ്പര്‍ പി.കെ.ശന്തകുമാര് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 1-ാം വാര്‍ഡ് മുതല്‍ യഥാക്രമം കവിത ലാലു(എല്‍ഡിഎഫ്), എ.പി.ഗോപി(സ്വതന്ത്രന്), പി.കെ.ശാന്തകുമാര്‍(എല്‍ഡിഎഫ്), ഉഷ സലി(എല്‍ഡിഎഫ്), സിന്ധു ചന്ദ്രബോസ്(എല്‍ഡിഎഫ്), രജിതാ കൊച്ചുമോന്(എല്‍ഡിഎഫ്), എ.പി.സലിമോന്‍(എല്‍ഡിഎഫ്), കൃഷ്ണേന്ദു പി.കെ(പി.കെ.സേതു, ബിജെപി), ധന്യാ സാബു(എല്‍ഡിഎഫ്), സിന്ധു രവികുമാര്‍(എല്‍ഡിഎഫ്), അഡ്വ.വിഷ്ണുമണി(യുഡിഎഫ്), വി.എന്‍.ജയകുമാര്‍(ബിജെപി), ഡോ. മാഗി ജോണ്‍(യുഡിഎഫ്), ദീപ അഭിലാഷ്(എല്‍ഡിഎഫ്), വി.എസ്.പ്രദീപ് കുമാര്‍(യുഡിഎഫ്), ജയ്മോന് മറുതാച്ചിക്കല്‍(സ്വതന്ത്രന്) എന്നീ പതിനാറു വാര്‍ഡുകളിലെ മെമ്പര്‍മാരാണ് ഇന്നലെ രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രതിജ്ഞാ വാചകം ചൊല്ലി അധികാരമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: