കോട്ടയം: പ്രാദേശിക സര്‍ക്കാരുകളില്‍ അടുത്ത 5 വര്‍ഷത്തേക്കുള്ള ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പല പഞ്ചായത്തുകളിലും ഭരണസംവിധാനങ്ങളെ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്. 71 ഗ്രാമപഞ്ചായത്തുകളില്‍ 35 പഞ്ചായത്തുകളിലും ഇക്കുറി ബിജെപിക്ക് പ്രാതിനിധ്യം ഉണ്ട്. വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി, പാലാ നഗരസഭകളിലും ബിജെപി നിര്‍ണ്ണായക ശക്തിയാണ്.
ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുഭരണത്തിനായി എസ്ഡിപിഐയുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ നീക്കത്തിന് പി.സി.ജോര്‍ജ്ജ് നേതൃത്വം നല്കുന്നതെന്നറിയുന്നു. കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണത്തിനാണ് സാധ്യത. ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ടി.എന്‍.ഹരികുമാര്‍ ഉള്‍പ്പെടെ 6 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.
ചിങ്ങവനം: കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കുറിച്ചിയില്‍ മൂന്ന് ബിജെപി അംഗങ്ങളും പനച്ചിക്കാട് നാലും പഞ്ചായത്ത് അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്.
കുറിച്ചി പഞ്ചായത്തില്‍ റിട്ടേണിങ്ങ് ഓഫീസര്‍ അജിതാ സലാംമില് നിന്ന് പ്രായത്തില്‍ മുതിര്‍ന്ന സ്വതന്ത്ര അംഗം രാജന് ബാബു സത്യ വാചകം ഏറ്റു ചൊല്ലുകയും അതിനു ശേഷം രാജന് ബാബുവില്‍ നിന്ന് മറ്റു 19 അംഗങ്ങളും പ്രതിജ്ഞ ചെയ്തമുന് പഞ്ചായത്ത് ഭരണകക്ഷികളായിരുന്ന എല്‍.ഡി.എഫ്. 5 അംഗങ്ങളായി ചുരുങ്ങി തുടര്‍ ഭരണം നഷ്ടപ്പെട്ടതിന്റെ അമര്‍ഷവും, പ്രതിഷേധവും സത്യപ്രതിജ്ഞാ വേളയില്‍ പൊതുജന സമക്ഷം അവര്‍ പ്രകടമാക്കി. സത്യപ്രതിജ്ഞാ വാചകത്തിന്റെ കോപ്പിയുടെ പേരില്‍ റിട്ടേണിങ്ങ് ഓഫീസറോടും, പഞ്ചായത്ത് പ്രസിഡന്റിനോടും തട്ടിക്കയറുകയും ചെയ്തു.
ബിജെപി കുറിച്ചി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അടക്കം 3 അംഗങ്ങളുടെ കടന്നു വരവ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നും പനച്ചിക്കാട് പഞ്ചായത്തില്‍ റിട്ടേണിങ്ങ് ഓഫീസര്‍ രമേശ് കുമാറിന് മുമ്പാകെ മുതിര്‍ന്ന അംഗങ്ങളും 21-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ അന്നമ്മ തോമസിന് സത്യവാചകം ചൊല്ലിക്കൊടുക്കുകയും തുടര്‍ന്ന് അന്നമ്മതോമസ് മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. കഴിഞ്ഞ തവണ യുഡിഎഫ് ഭരിച്ചിരുന്ന പനച്ചിക്കാട് പഞ്ചായത്തില്‍ ഇത്തവണ ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് ഭരണം തുടര്‍ന്ന് നടത്താന്‍ സാധിക്കുകയില്ല.
പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ആകുവാനാണ് സാധ്യത. കഴിഞ്ഞ തവണത്തെ പോലെ തന്നെ പനച്ചിക്കാട് പഞ്ചായത്ത് ഭരണത്തില്‍ നിന്ന് ബിജെപി വിട്ടു നില്‍ക്കാനാണ് സാധ്യത.
ജില്ലാ പഞ്ചായത്തില്‍ ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ യു വി ജോസ് ഏറ്റവും മുതിര്‍ന്ന അംഗമായ കടുത്തുരുത്തി ഡിവിഷനിലെ മേരി സെബാസ്റ്റ്യനെ സത്യ പ്രതിജ്ഞ ചെയ്യിച്ചു.
തുടര്‍ന്ന് മേരി സെബാസ്റ്റ്യന്‍ ബാക്കി അംഗങ്ങളായ സുഗതന് (വൈക്കം) കല മങ്ങാട്(വെളളൂര്‍) അനിത രാജു പൂവത്തിങ്കല്‍ (ഉഴവൂര്‍) സക്കറിയാസ് കുതിരവേലി (കുറവിലങ്ങാട്) പെണ്ണമ്മ ജേസ് (ഭരണങ്ങാനം) ലിസി സെബാസ്റ്റ്യന്‍ (പൂഞ്ഞാര്‍) കെ രാജേഷ് (മുണ്ടക്കയം) മാഗി ജോസഫ് (എരുമേലി) അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (കാഞ്ഞിരപ്പളളി) ശശികലാ നായര്‍ (പൊന്‍കുന്നം) അജിത് മുതിരമല (കങ്ങഴ) അഡ്വ. സണ്ണി പാമ്പാടി (പാമ്പാടി) ലിസമ്മ ബേബി (അയര്‍ക്കുന്നം) ജെസ്സിമോള് മനോജ് (പുതുപ്പളളി) ജോഷി ഫിലിപ്പ് (വാകത്താനം) വി കെ സുനില്‍കുമാര്‍ (തൃക്കൊടിത്താനം) ഡോ. ശോഭ സലിമോന്‍ (കുറിച്ചി) ജയേഷ് (കുമരകം) ബി മഹേഷ് ചന്ദ്രന് (അതിരമ്പുഴ) ബെറ്റി റോയി മണിയങ്ങാട്ട്(കിടങ്ങൂര്‍) അഡ്വ. കെ.കെ. രഞ്ജിത്ത് (തലയാഴം) എന്നിവരെ സത്യപ്രതിജ്ഞ ചെയ്യിച്ചു. ആറ് മുനിസിപ്പാലിറ്റികളിലെ 204 കൗണ്‍സിലര്‍മാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
കോട്ടയം മുനിസിപ്പാലിറ്റിയില്‍ മുതിര്‍ന്ന കൗണ്‍സിലര്‍ വി.വി ഷൈലയെ വരണാധികാരിയായ ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ റ്റി. ഷാജിയും വൈക്കത്ത് കൗണ്‍സിലര്‍ ശ്രീകുമാരന്‍ നായരെ ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ അനുരാധ ബി എസും, പാലായില്‍ കൗണ്‍സിലര്‍ മേരി ഡൊമിനിക്കിനെ വാണിജ്യനികുതി വകുപ്പ് അസി. കമ്മീഷണര്‍ ജോസ് ഡോമിനിക്കും ഏറ്റുമാനൂരില്‍ കൗണ്‍സിലര്‍ സ്കറിയ നെടുമാലിനെ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യുവും ഈരാറ്റുപേട്ടയില്‍ കൗണ്‍സിലര്‍ ലൈല പരീതിനെ ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ ജാക്വിലിന് ഷിനോയ് ഫെര്‍ണാണ്ടസും ചങ്ങനാശേരിയില്‍ സാജന് ഫ്രാന്‍സിസിനെ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ അഗസ്റ്റിനും സത്യപ്രതിജ്ഞ ചെയ്യിച്ചു.
പാലാ: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നലെ നടന്നു. ഓരോ സ്ഥാപനത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്ത് ചൊല്ലിക്കൊടുത്തു.
പിന്നീടുള്ള അംഗങ്ങള്‍ക്ക് ആദ്യം ചുമതലയേറ്റ അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു.
പിന്നീട് അംഗത്വ രജിസ്റ്ററില്‍ ഒപ്പുവെക്കുന്നതോടെ പുതിയ ഭരണ സമിതിയില്‍ അംഗമാകുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: