തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പതിനായിരക്കണക്കിന് അംഗങ്ങള്‍ ഇന്നലെ സംസ്ഥാന വ്യാപകമായി സത്യപ്രതിജ്ഞ ചെയ്തു. ചരിത്രത്തിലാദ്യമായി 1300ഓളം അംഗങ്ങളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച ബിജെപി പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കുന്നതിന് നിരവധിപേരാണ് ചടങ്ങ് നടന്ന സ്ഥലങ്ങളിലെത്തിച്ചേര്ന്നത്. മുദ്രാവാക്യംവിളിയോടെയായിരുന്നു അംഗങ്ങളെ വരവേറ്റത്. സ്ഥലത്ത് മധുരപലഹാരവിതരണവും ഉണ്ടായിരുന്നു.
കോര്പറേഷന്, നഗരസഭ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഒരു ആഘോഷ പ്രതീതിതന്നെയായിരുന്നു. എല്ലായിടത്തും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹം മറ്റ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രതിജ്ഞയ്ക്കുശേഷം അംഗങ്ങള്‍ സത്യപ്രതിജ്ഞാ രജിസ്റ്ററിലും കക്ഷിബന്ധ രജിസ്റ്ററിലും ഒപ്പുവച്ചു. ചടങ്ങ് കഴിഞ്ഞയുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ പ്രസിഡന്റ്, ചെയര്‍പേഴ്സണ്‍, മേയര്‍, വൈസ്പ്രസിഡന്റ്, വൈസ് ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിച്ചു. പതിനേഴിനാണ് മേല്‍പ്പറഞ്ഞ സ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഇനിയുള്ള ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച തിരക്കുകളിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: