ചങ്ങനാശേരി: നഗരസഭയിലെ ഭരണം തീരുമാനമൊന്നുമാകതെ നീണ്ടുപോകുന്നു. യുഡിഎഫിന് 18 കൗണ്‍സിലര്‍മാരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് ഒരാള്‍ കുറവാണ്. ബിജെപിക്ക് നാല് കൗണ്‍സിലര്‍മാരുണ്ട്. ഒരാള്‍ കോണ്‍ഗ്രസ് വിമതനും ഒരാള്‍ സ്വതന്ത്രനും മൂന്നാമത്തെയാള്‍ കഴിഞ്ഞ കൗണ്‍സിലില്‍ ആദ്യം യുഡിഎഫിന് പിന്തുണ നല്കി അവസാാന വര്‍ഷം എല്‍ഡിഎഫിലേക്ക് മാറി. നഗരസഭയെ സംബന്ധിച്ച് യുഡിഎഫ് മുന്നണിക്ക് മാത്രമായി തീരുമാനം എടുക്കാന്‍ കഴിയാത്ത് അവസ്ഥയിലാണ്. കോണ്‍ഗ്രസില്‍ നിന്ന് രണ്ടുപേരും കേരളകോണ്‍ഗ്രസില്‍ നിന്ന് രണ്ടുപേരും ചെയര്മാന് സ്ഥാനത്തിനായി രംഗത്തുണ്ട്. ഇതിന് പുറമേ സ്വതന്ത്രുടെ പിന്തുണയിലാണ്ഭരണം നിശ്ചയിക്കപ്പെടുക. ബിജെപി അംഗങ്ങള്‍ കൗണ്‍സിലര്‍മാരായി എത്തുന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും സേവനങ്ങളും നഗരസഭയില്‍ നിന്നും ലഭിക്കും എന്ന കാര്യം എടുത്തു പറയേണ്ടതാണ്. കൂടുതല്‍ പ്രവര്‍ത്തനങ്ങളും പദ്ധതികളഉം ഈ കൗണ്‍സിലിന്റെ ഭാഗത്തുനിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ ഇടതുവലതു മുന്നണികള്‍ മാത്രമായി ഭരണം മാറിമാറി ഒരു ചടങ്ങുപോലെ പോകുകയായിരുന്നു. അതില്‍നിന്നും കാര്യമായ ഒരു മാറ്റം ജനങ്ങള്‍ പ്രതീക്ഷയോടുകൂടി ഉറ്റുനോക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: