കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കുട്ടികള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ വര്‍ധിക്കുന്നതായി ചൈല്‍ഡ് ലൈന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടുതലും പീഡനത്തിന് ഇരയാകുന്നത് 154 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ കേന്ദ്രീകരിച്ചുള്ള പീഡനങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 2014 ഏപ്രില്‍ മുതല്‍ 2015 ഏപ്രില്‍ വരെ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. മലയോര മേഖലയിലുള്ള കുട്ടികളാണ് ഏറ്റവും കൂടുതല്‍ പീഡനത്തിനിരയാകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 251 കേസുകളില്‍ 59 എണ്ണവും ലൈംഗീക പിഡനമാണ്. 180 കേസുകള്‍ വാഗ്ദാനം നല്‍കിയുള്ള പീഡനമാണ്. 45 എണ്ണം ശാരിരിക പീഡനമാണ്. സംസ്ഥാനത്ത് കുടുംബങ്ങള്‍ക്കുള്ളില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് വര്‍ധിച്ചു വരുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇത് 43 ശതമാനമായി വര്‍ധിച്ചുവെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. അടുത്ത ബന്ധുക്കളാലും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്ന രീതിയില്‍ വര്‍ധിച്ചു വരികയാണ്. കാസര്‍കോട് ജില്ലയില്‍ ഹൊസ്ദുര്‍ഗ് താലൂക്കിലാണ് കുട്ടികള്‍ക്കെതിരേ പീഡനം കാണുന്നത്. കുട്ടികള്‍ക്കെതിരേ അതിക്രമമോ പീഡനമോ ശ്രദ്ധയില്‍ പെട്ടാല്‍ ടോള്‍ ഫ്രീ നമ്പറായ 1098 ല്‍ വിളിക്കാന്‍ അധികൃതര്‍ പൊതു ജനങ്ങളോട് അഭ്യര്‍ഥിച്ചു. കാസര്‍കോട് ചൈല്‍ഡ് ലൈന്‍ ഓഫിസ് നമ്പര്‍: 226433, 222433. ലൈംഗീക അതിക്രമങ്ങള്‍ക്കെതിരേ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്കാന് നാളെ ശിശുദിനം മുതല്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന സേ ദോസ്തി പരിപാടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണിക്ക് കാസര്‍കോട് കലക്ടറേറ്റില്‍ നടക്കുന്ന പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നീലേശ്വരത്ത് സൈക്കിള്‍ റാലി നടത്തും. ലോഫ്ലോര്‍ ബസില്‍ ജില്ലയില്‍ മുഴുവന്‍ റോഡ് ഷോ നടത്തും. നിരന്തരമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങലുടെ ഭാഗമായി കുട്ടികള്‍ തന്നെ പീഡനങ്ങല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കാന്‍ തുടങ്ങിയതായി കോ-ഓര്‍ഡിനേറ്റര്‍ ഉദയകുമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നോഡല്‍ ഡയരക്ടര്‍ റവ.രാജുഫിലിപ്പ് സക്കറിയ്യ, സെന്‍ട്രല്‍ ഡയരക്ടര്‍ അബ്ദുല്‍ റഹ്മാന്, കോര്‍ഡിനേറ്റര്‍ അനീഷ് ജോസ്, സപ്പോര്‍ട്ട് ഡയരക്ടര്‍ കൂക്കാനം റഹ്്മാന്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: