ലണ്ടന്‍: ഭാരതം ഒരു നിക്ഷേപ സൗഹൃദ രാജ്യമാണ്, നിക്ഷേപങ്ങള്‍ക്കായി വിവിധ മേഖലകള്‍ ഭാരതം വ്യവസായകര്ക്കു മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തി കൊതിയൂറുന്ന നിക്ഷേപ കേന്ദ്രമാക്കി മാറ്റിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓള്‍ഡ് ലൈബ്രറിയിലെ ഗില്‍ഡ് ഹാളില്‍ വ്യവസായി സമൂഹത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കാനാണ് താന്‍ ഒന്നാമതായി പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയില്‍ നിക്ഷേപം തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ ഇതിനായി ലഘുകരിക്കുകയും ലളിതവും സുതാര്യമാക്കുകയും ചെയ്യും. ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഭാരതം പ്രാമുഖ്യം നല്‍കുന്നത്. 2016ല്‍ ഭാരതത്തില്‍ സര്‍വ്വീസ് നികുതിയിലും പുതിയ മാറ്റങ്ങള്‍ വന്നു ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ന്യുതനാശയങ്ങള്ക്കാണ് ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത്. ആശയങ്ങള്‍ സംരംഭമായി മാറാന്‍ ഭാരതം പൂര്‍ണ്ണ പിന്തുണ നല്‍കും. അതുകൊണ്ട് തന്നെ നിങ്ങള്‍ ഭാരതത്തില്‍ നിക്ഷേപം നടത്തണം. ഭാരത്തില്‍ നിങ്ങളുടെ വളര്‍ച്ചയ്ക്ക് ഞാന്‍ വ്യക്തിപരമായി ശ്രദ്ധ നല്‍കും എന്നുറപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു. ഇന്ന് വീണ്ടും വ്യവസായികളെ കാണുന്ന പ്രധാനമന്ത്രി വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കും.
ഒമ്പത് ബില്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറില്‍ ഒപ്പുവച്ച ശേഷമാണ് ഓള്‍ഡ് ലൈബ്രറിയിലെ ഗില്‍ഡ് ഹാളില്‍ വ്യവസായി സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.
ലണ്ടന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുന്ന നരേന്ദ്ര മോദി, വൈകീട്ട് വെംബ്ലീ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
15 ലക്ഷത്തോളം ഇന്ത്യക്കാരാണ് ബ്രിട്ടനില്‍ ഉള്ളത്. 60,000 പേരെങ്കിലും മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തും. ഉച്ചയ്ക്കു 2.30 മുതല്‍ 6.30 വരെയാണ് പരിപാടികള്‍. രണ്ട് മഹത്തായ രാജ്യങ്ങള്‍ ഒരു സുന്ദര ഭാവി എന്ന പേരിട്ടിരിക്കുന്ന പരിപാടിയുടെ സംഘാടകര്‍ യൂറോപ്പിലെ പ്രവാസി സംഘടനകളാണ്. അതേസമയം മോദിയുടെ പരിപാടി നടക്കുന്നതിനാല്‍ വെബ്ലിയില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: