കൊച്ചി : സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളെ കുറിച്ച് പ്രത്യേകം അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്
ഹൈക്കോടതിയെ അറിയിച്ചു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, മകന് തുഷാര്‍ വെള്ളാപ്പള്ളി,വാടക കൊലയാളി പള്ളുരുത്തി സ്വദേശി പ്രിയന്,സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളാണ് സംഘം പ്രത്യേകമായി അന്വേഷിക്കുന്നത്.
നീന്തലറിയാവുന്ന സ്വാമി എങ്ങനെ മുങ്ങി മരിച്ചുവെന്നത് കൃത്യമായി അന്വേഷിക്കാനും ക്രൈംബ്രാഞ്ച്അന്വേഷണ സംഘം തീരുമാനിച്ചു.പോസ്റ്റുമാര്‍ട്ടം ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
സ്വാമിയുടെ തലയ്ക്ക് മുറിവേറ്റതിന്റെ വ്യക്തമായ കാരണം കണ്ടെത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് െ്രെകംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
സ്വാമി ശാശ്വതികാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന് ബിജു രമേശാണ് ആരോപണമുന്നയിച്ചത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുവേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൃത്യം നിര്‍വഹിച്ചത്. സ്വാമിയുടെ മരണത്തിനു തലേന്ന് വെള്ളാപ്പള്ളിയുടെ മകന് തുഷാര്‍ സ്വാമിയെ കയ്യേറ്റം ചെയ്തു.
ഈ വിവരം പുറത്തറിയാതിരിക്കാനാണ് വാടകക്കൊലയാളിയും പ്രവീണ്വധക്കേസില് പ്രതിയുമായ പ്രിയനെക്കൊണ്ടു സ്വാമിയെ കൊലപ്പെടുത്തിയത്. ഇതു തെളിയിക്കാന്‍ തന്റെ കൈവശം രേഖകള്‍ ഉണ്ടെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: