ബെംഗളരൂ: മതഭ്രാന്തനായ ടിപ്പു സുല്‍ത്താനെ മതേതരനായി ചിത്രീകരിച്ച്, ജന്മശതാബ്ദി ആഘോഷിക്കുന്നതിനും വിഎച്ച് പി പ്രവര്‍ത്തകനെ അക്രമികള്‍ കല്ലെറിഞ്ഞു കൊന്നതിനും എതിരെ വിഎച്ച് പി ആഹ്വാനം ചെയ്ത കര്‍ണ്ണാടക ബന്ത് പൂര്‍ണ്ണം. സംസ്ഥാനത്തെങ്ങും പ്രതിഷേധ പ്രകടനങ്ങളും നടന്നു.
ടിപ്പുജയന്തി ആഘോഷിക്കുന്നതിന് എതിരെ നടന്ന പ്രതിഷേധത്തില്‍ പോപ്പുലര്‍ ഫ്രണ്ട് അക്രമം അഴിച്ചുവിടുകയായിരുന്നു. മടിക്കേരിയില്‍ വിഎച്ച്പി പ്രവര്ത്തകന് കല്ലേറില്‍ മരിച്ചു. മംഗലാപുരത്ത് ഒരാളെ അക്രമികള്‍ കുത്തിക്കൊന്നു.
ടിപ്പുവിന്റെ ഹിന്ദുവിരുദ്ധ നടപടികളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ തന്നെ നടക്കേണ്ടതുണ്ട്. കേന്ദ്ര മന്ത്രി എം വെങ്കയ്യ നായിഡു പറഞ്ഞു. ദീര്‍ഘദര്‍ശിയായ കെമ്പ ഗൗഡയുടെ പേരാണ് ബെംഗളരൂ വിമാനത്താവളത്തിന് ഇട്ടിരിക്കുന്നത്. ആ പേര് മാറ്റി ടിപ്പുവിന്റെ പേരിടണമെന്ന വാദം അനാവശ്യമാണ്. കെമ്പ ഗൗഡയുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ജനവികാരമാണ് വൃണപ്പെടുത്തുന്നത്.അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: