കൊട്ടാരക്കര: മോഷണസംഘത്തിലെ മൂന്നുപേരെ കൂടുതല്‍ അന്വേഷണത്തിനായി കൊട്ടാരക്കര പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
ചിറയിന്‍കീഴ് വൈദ്യന്‍മുക്ക് പണിയ്ക്കക്കുടി വീട്ടില്‍ ജൂനിയര്‍ സുരാജെന്ന സുബാഷ്(25), ചിറയന്‍കീഴ് കീഴ്വല്ലം ആമ്പല്ലൂര്‍ വീട്ടില്‍ ദിനേശ്(24), തൊടിയില്‍ വീട്ടില്‍ ആഷിഖ്(22) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. കടക്കല്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നാണ് സംഘത്തെ റൂറല്‍ ആന്റി തെഫ്റ്റ് സ്ക്വാഡ് പിടികൂടുന്നത്. ശാസ്താംകോട്ടയില്‍ നിന്നും മോഷ്ടിച്ച കാറുമായാണ് സംഘത്തിലെ ചിലര്‍ കടയ്ക്കലില്‍ പിടിയിലായത്. നെടുവത്തൂരില്‍ അജികുമാര്‍, നീലേശ്വരം അമ്മൂമ്മമുക്കില്‍ സജികുമാര്‍, വെട്ടിക്കവലയില്‍ മൊട്ടവിളയില് രാജീവിന്റെ നവനീതം വീട് എന്നിവിടങ്ങളില്‍ നിന്നും സ്വര്‍ണം, പണം, ഇലക്ട്രോണിക്സ് ഉപകണങ്ങള്‍ എന്നിവ കവര്‍ന്നതും പുത്തൂരില്‍ ആളില്ലാതിരുന്ന വീട്ടില്‍ നിന്നും എല്‍ഇഡി ടിവി കവര്‍ന്നതും വാളകം നിരപ്പില്‍ അനു അലക്സിന്റെ ഈട്ടിവിള പുത്തന്‍വീട്ടില്‍ നിന്നും 18 പവന് സ്വര്‍ണം, ക്യാമറകള്‍, ടി.വി, വാച്ചുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവ മോഷ്ടിച്ചതും ഈ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഓച്ചിറയിലും കൊട്ടാരക്കരയിലും ലോഡ്ജുകളില്‍ താമസിച്ചായിരുന്നു മോഷണം. ആറ്റിങ്ങല്‍, മംഗലാപുരം, ചിറയിന്‍കീഴ് പോലീസ് സ്റ്റേഷന് പരിധികളില്‍ മോഷണം നടത്തിയതിന് ജയിലിലായ പതിമൂന്നംഗ സംഘത്തിലും ഇവര്‍ ഉള്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: